ശിക്ഷ വിധിക്കുന്നതിനിടെ കോടതി മുറിയിൽ വനിത ജഡ്‌ജിയെ ആക്രമിച്ച് പ്രതി. നെവാഡയിലെ ലാസ് വെഗാസിലാണ് അത്യന്തം നാടകീയമായ സംഭവം അരങ്ങേറിയത്. അഭിഭാഷകൻ്റെ വാദം നടക്കുന്ന സമയത്ത് മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതി നിന്നിരുന്നത്. ജഡ്‌ജി സംസാരിച്ച് തുടങ്ങിയപ്പോൾ ഇയാൾ ചേംബറിലേക്ക് ചാടി വീണ് ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കോടതി ഉദ്യോസ്ഥരും പൊലീസും അയാളെ തിരിച്ച് ആക്രമിച്ച് കീഴ്പ്‌പെടുത്തേണ്ടി വന്നു.
-------------------aud--------------------------------
30കാരനായ ദിയോബ്ര റെഡ്ഡൻ ആണ് ആണ് എട്ടാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയിൽ വനിതാ ജഡ്ജിയെ ആക്രമിച്ചത്. ജസ്റ്റിസ് മേരി കേ ഹോൾത്തസിനെയാണ് ആക്രമിച്ചത്. 62 കാരിയായ ജഡ്ജിന് സാരമായ പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് കോടതി ജീവനക്കാർ വ്യക്തമാക്കുന്നത്. കൊള്ളയടിക്കൽ, അതിക്രമം തുടങ്ങിയ ഉൾപ്പെടെ 13 കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ ബാറ്ററി കേസിലെ ശിക്ഷാ വിധി നടപ്പാക്കുമ്പോഴാണ് സംഭവം. ഒരാൾ മറ്റൊരാളെ ശാരീരികമായി ആക്രമിക്കുന്നതിനെയാണ് യുഎസ് നിയമ പ്രകാരം ബാറ്ററി കേസ് എന്ന് പറയുന്നത്. താൻ ജയിലിൽ പോകേണ്ടയാളല്ലെന്ന് ജഡ്‌ജിയോട് പ്രതി പറഞ്ഞപ്പോൾ, തന്നെ അഴിക്കുള്ളിൽ അടയ്ക്കാനാണ് നോക്കുന്നതെന്ന് പറഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.
2015ൽ മോഷണ ശ്രമത്തിന് 19 മാസത്തെ തടവ് ശിക്ഷ അനുഭവിച്ചതുൾപ്പെടെ പ്രതി മുമ്പും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 2022ൽ ലാസ് വെഗാസിലെ ലോയ്‌ഡ് ഡി ജോർജ് ഫെഡറൽ കോടതിയിൽ കോടതി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കഴിഞ്ഞ വർഷം ഒരാൾക്ക് 46 മാസം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved