യുകെയിൽ താമസിക്കാനും, ജോലി ചെയ്യാനും അവകാശം തെളിയിക്കുന്ന പുതിയ ഇ-വിസകൾ ലഭിക്കാത്തതായി 1 മില്ല്യണിലേറെ ജനങ്ങൾ. ഫിസിക്കൽ റസിഡൻസ് പെർമിറ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കാൻ ഇരിക്കവെയാണ് പുതിയ ഡിജിറ്റൽ രേഖ ലഭിക്കാൻ കുടിയേറ്റക്കാർ പെടാപ്പാട് പെടുന്നത്.
-------------------aud--------------------------------
യുകെയിലെ പൗരൻമാർ അല്ലാത്തവർക്കും, ബ്രിട്ടീഷ് പാസ്‌പോർട്ട് ഇല്ലാത്തവർക്കും യുകെയിൽ താമസിക്കാൻ അവകാശം നൽകുന്നത് തെളിയിക്കാൻ ഫിസിക്കൽ രേഖയ്ക്ക് പകരം ഡിജിറ്റൽ ഇ വിസയിലേക്ക് മാറാനാണ് ഗവൺമെന്റ് നിശ്ചയിച്ചിരുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് ഫിസിക്കൽ എൻട്രി വിസയും, റസിഡൻസ് പെർമിറ്റും പൂർണ്ണമായി ഡിജിറ്റലിലേക്ക് മാറ്റുന്നത്.
ഏകദേശം 4 മില്ല്യൺ ആളുകളാണ് ഫിസിക്കൽ റസിഡൻസ് പെർമിറ്റ് കൈവശം വെയ്ക്കുന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പർ പറയുന്നു. ഇവ ഡിസംബർ 31നകം ഇ-വിസയിലേക്ക് മാറാനാണ് നിർദ്ദേശം. ഏകദേശം 3.1 മില്ല്യൺ ആളുകൾക്ക് ഡിജിറ്റൽ രേഖ കൈയിൽ കിട്ടിയെങ്കിലും ബാക്കിയുള്ളവർ ഇപ്പോഴും പുറത്ത് നിൽക്കുകയാണ്.
ഇ-വിസകളിൽ നിരവധി പിശകുകൾ കടന്നുകൂടിയതാണ് പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ആനുകൂല്യങ്ങൾ തെറ്റായി റദ്ദാക്കുകയോ, വിദേശത്തേക്ക് പോകുകയും, യുകെയിലേക്ക് മടങ്ങുകയും ചെയ്യുമ്പോൾ ഇ-വിസ പ്രവർത്തിക്കുമോ തുടങ്ങിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഈ മാസം പുതിയ വിസ നിലവിൽ വരുമെങ്കിലും ഈ പ്രശ്‌നങ്ങൾ മുൻനിർത്തി ഗ്രേസ് പിരീഡ് മാർച്ച് വരെ ദീർഘിപ്പിക്കാൻ ഗവൺമെന്റ് തയ്യാറായിട്ടുണ്ട്.
© Copyright 2024. All Rights Reserved