വില്ലിപുരത്ത് ഒഴുകിയെത്തിയെ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം നടന്നു. സാമൂഹിക നീതിയാണ് തന്റെ പാർട്ടിയുടെ പ്രധാന നയം എന്നും രാഷ്ട്രീയമെന്ന പെരുമ്പാമ്പിനെ ഭയപ്പെടാതെ മുന്നിലേക്ക് പോകുന്ന കുട്ടിയാണ് താനെന്നും വിജയ് പറഞ്ഞു. ടിവികെ ഇനി ആരുടെയും എ ടീമും ബി ടീമും അല്ലെന്നും, 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
-------------------aud--------------------------------
ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച പാർട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. അതേസമയം സഖ്യകക്ഷികൾക്കും അധികാരം നൽകുമെന്ന പ്രഖ്യാപനം വഴിതിരിവാകുമെന്ന് തമിഴിസൈ സൗന്ദർരാജൻ പ്രതികരിച്ചു. എന്നാൽ ബിജെപിയെ കുറിച്ച് വിജയയുടെ ധാരണകൾ തെറ്റാണെന്നും അംബേദ്കർ തുടങ്ങിയ ഗവർണർ പദവി വേണ്ടെന്ന്, അംബേദ്കറുടെ തന്നെ ചിത്രത്തിന് മുന്നിൽ വച്ച് എങ്ങനെ പറയാനാകുമെന്നും അവർ ചോദിച്ചു.
അതേസമയം വിജയുടെ ഡിഎംകെ വിരുദ്ധ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുകയാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. ഫാസിസത്തെ കുറിച്ചുള്ള വിജയിയുടെ പരാമർശം അറിവില്ലായ്മയിൽ നിന്നുണ്ടായതാണെന്നും ബിജെപി ഉയർത്തുന്ന അപകടത്തെ വില കുറച്ച് കണ്ടെന്നും ആരോപിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാപകമായി ഉയർന്നുവരുന്നുണ്ട്.
അതേസമയം വിജയ്‌യുടെ വിമർശനങ്ങൾ ഡിഎംകെ തള്ളിക്കളയുകയും ചെയ്തു. വിജയ് നയം വ്യക്തമാക്കാതെ ഡിഎംകെയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് പാർട്ടി വക്താവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. ഇതിനിടെ പ്രകാശ് രാജും വിജയിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. പുതിയ സാഹചര്യങ്ങളിൽ തുടർ രാഷ്ട്രീയ ചലനങ്ങൾക്ക് കാത്തിരിക്കുകയാണ് തമിഴ്നാട്.
© Copyright 2024. All Rights Reserved