സ്ത്രീ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ജനനം കൊണ്ടു സ്ത്രീകൾ ആയവരെയാണ് എന്ന ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി എത്തിയ ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റുകൾ അക്രമാസക്തരായി. ഭീഷണിയുടെ സ്വരത്തിലുള്ള മുദ്രാവാക്യവുമായി എത്തിയവർ പാർലമെന്റ് ചത്വരത്തിലെ ഏഴോളം പ്രതിമകൾക്ക് നാശനഷ്ടങ്ങൾ വരുത്തി. സുപ്രീംകോടതി വിധി വന്നതോടെ നിയമത്തിന്റെ കണ്ണിൽ ഒരു ട്രാൻസ്‌ജെൻഡർക്ക് സ്ത്രീ എന്ന പരിഗണന ലഭിക്കുകയില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.
-------------------aud--------------------------------
ഈ വിധി വന്നതോടെ ജെൻഡർ റെക്കഗ്‌നിഷൻ സർട്ടിഫിക്കറ്റ് (ജി ആർ സി) ഉള്ള, സ്ത്രീകളായി ലിംഗമാറ്റം നടത്തിയവർക്ക് സിംഗിൾ സെക്സ് സ്പേസുകൾ അഥവാ സ്ത്രീകൾക്കായി നീക്കി വെച്ചിരിക്കുന്ന ശുചിമുറികൾ, ചേഞ്ചിംഗ് റൂമുകൾ എന്നിവ ഉപയോഗിക്കാൻ കഴിയില്ല. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും ട്രാൻസ് അവകാശങ്ങൾക്കായുള്ള മുദ്രവാക്യങ്ങളായിരുന്നു ഉയർത്തിയതെങ്കിൽ അവരിൽ ചിലർ ഭീഷണിയുയർത്തുന്ന തരത്തിലുള്ളോോ മുദ്രവാക്യങ്ങളും പ്രദർശിപ്പിച്ചിരുന്നു.
സുപ്രീംകോടതിയുടെ വിധി വിവിധ വിഭാഗങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ പ്രവർത്തകർ ഇതിൽ തികച്ചും രോഷാകുലരായിരിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ആയിരക്കണക്കിന് ട്രാൻസ് പ്രവർത്തകരാണ് പ്രതിഷേധവുമായി ലണ്ടനിലെ തെരുവുകളിൽ ഇറങ്ങിയത്. നഗരത്തിലെ പല പ്രതിമകളും അവർ തകർത്തു. പ്രതിമകൾ നശിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായാണ് അറിയുന്നത്.
© Copyright 2024. All Rights Reserved