എൻഎച്ച്എസ് സേവനങ്ങളെ ഈ അവസ്ഥയിൽ എത്തിച്ചത് കഴിഞ്ഞ 30 വർഷക്കാലത്തെ ജനറൽ പ്രാക്ടീസിലും, സോഷ്യൽ കെയറിലും കൃത്യമായി നിക്ഷേപങ്ങൾ നടത്തുന്നതിൽ വന്ന വീഴ്ചകളെന്ന് റിപ്പോർട്ട്. മൂന്ന് ദശകമായി നയങ്ങളിലെ വമ്പൻ മണ്ടത്തരങ്ങളാണ് പ്രതിസന്ധി ആളിക്കത്തിച്ചതെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെ ഹെൽത്ത്, കെയർ സിസ്റ്റം ആശുപത്രികളിൽ നിന്നും മാറിനിന്ന് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്ന് കിംഗ്‌സ് ഫണ്ട് കൂട്ടിച്ചേർത്തു. പ്രൈമറി, കമ്മ്യൂണിറ്റി സർവ്വീസുകൾ പ്രാമുഖ്യം നൽകി വേണം നയങ്ങൾ തീരുമാനിക്കാനെന്ന് ഇവരുടെ റിപ്പോർട്ട് വാദിക്കുന്നു. എൻഎച്ച്എസുമായി രോഗികൾ കൂടുതൽ അടുത്ത് വരുന്നത് ജിപിമാർ, ഫാർമസിസ്റ്റുകൾ, ഡിസ്ട്രിക്ട് നഴ്‌സുമാർ എന്നിവരിലൂടെയാണ്. എന്നാൽ നികുതിദായകരുടെ പണവും, ജീവനക്കാരെയും ആനുപാതികമല്ലാത്ത രീതിയിൽ ആശുപത്രികളിലേക്ക് വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇത് കെടുകാര്യസ്ഥതയ്ക്കും, കാലതാമസങ്ങൾക്കും ഇടയാക്കുന്നു, റിപ്പോർട്ട് പറയുന്നു. പരിചരണം വീടിന് അരികിലേക്ക് എത്തിക്കുകയാണ് ഏറ്റവും നല്ല നീക്കമെന്ന് കിംഗ്‌സ് ഫണ്ട് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തിക്കും തിരക്കുമുള്ള ആശുപത്രികൾക്ക് മറുപടി കൂടുതൽ ആശുപത്രികളല്ല. ജിപിയുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ ബുദ്ധിമുട്ടുന്ന രോഗികൾ അവരുടെ അവസ്ഥ മോശമാകുകയും, സമ്മർദത്തിലായ എ&ഇയിൽ നിന്നും അടിയന്തര സഹായം തേടേണ്ട അവസ്ഥയും വരുന്നുവെന്നാണ് മുന്നറിയിപ്പ്. നിലവിൽ ഓരോ ദിവസവും എൻഎച്ച്എസിൽ 876,164 ജിപി അപ്പോയിന്റ്‌മെന്റുകളാണ് നൽകുന്നത്. 2018/19-ൽ നിന്നും 34,219 എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഡിമാൻഡ് വർദ്ധിക്കുന്നതിനൊപ്പം പ്രൈമറി കെയറിൽ പണം നൽകുമെന്ന വാഗ്ദാനം ലംഘിക്കപ്പെടുകയാണ്. 2016/16-ൽ 8.9 ശതമാനം ചെലഴിച്ച ഇടത്ത് 2021/22 എത്തുമ്പോൾ 8.1 ശതമാനമായി ചുരുങ്ങുകയാണ് ചെയ്തത്.
© Copyright 2023. All Rights Reserved