ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്പോൺസർഷിപ് തുകയിൽ 158 കോടി രൂപ നൽകിയില്ലെന്ന് കാണിച്ച് ബി.സി.സി.ഐ സമർപ്പിച്ച പരാതിയിൽ എജ്യുടെക് സ്ഥാപനമായ ബൈജൂസിന് നോട്ടീസയച്ച് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ. രണ്ടാഴ്‌ചക്കകം മറുപടി നൽകണമെന്ന് കാണിച്ച് നവംബർ 28നാണ് ബൈജൂസിന് നോട്ടീസ് നൽകിയത്. മറുപടി ലഭിച്ച ശേഷം ബി.സി.സി.ഐയുടെ നിലപാടറിയിക്കാൻ ഒരാഴ്‌ച സമയം നൽകും. ഇതിന് ശേഷം ഡിസംബർ 22ന് എൻ.സി.എൽ.ടിയുടെ ബംഗളൂരു ആസ്ഥാനമായുള്ള രണ്ടംഗ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. നൽകാൻ ബാക്കിയുള്ള തുകയെ സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽ ബൈജൂസിനോട് മറുപടി ആവശ്യപ്പെട്ടിരുന്നെന്ന് ബി.സി.സി.ഐ പരാതിയിൽ പറഞ്ഞു. ബൈജൂസിൻ്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെ എതിർകക്ഷിയാക്കിയാണ് ബി.സി.സി.ഐയുടെ പരാതി.
2019ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്‌സി സ്പോൺസറായി ബൈജൂസ് എത്തിയത്. ഇതിന് മുമ്പ് മൊബൈൽ നിർമാതാക്കളായ ഓപ്പോ ആയിരുന്നു സ്പോൺസർമാർ. ഇത് കൂടാതെ ഐ.സി.സി (ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ), ഫിഫ എന്നിവയുമായും ബൈജൂസിന് സ്പോൺസർഷിപ് കരാറുണ്ടായിരുന്നു. എന്നാൽ, കരാർ പുതുക്കുന്നില്ലെന്ന് ഈ വർഷമാദ്യം ബൈജൂസ് ബി.സി.സി.ഐയെ അറിയിച്ചിരുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണി
© Copyright 2024. All Rights Reserved