ഗൾഫിലേതിന് സമാനമായി സ്വദേശിവത്കരണ പദ്ധതികളുമായി യുകെയും. സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതികൾ പ്രഖ്യാപിച്ചത് വർക്ക് & പെൻഷൻസ് സെക്രട്ടറി മെൽ സ്‌ട്രൈഡ് ആണ്. ഇമിഗ്രേഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
-------------------aud--------------------------------
വിദേശ റിക്രൂട്ട്‌മെന്റിനെ കാര്യമായി ആശ്രയിക്കുന്ന കെയർ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, കൺസ്ട്രക്ഷൻ മേഖലകളിലേക്കും രാജ്യത്തെ തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്യിക്കാനുള്ള പദ്ധതികളാണ് മെൽ സ്‌ട്രൈഡ് അവതരിപ്പിക്കുന്നത്. നെറ്റ് മൈഗ്രേഷൻ കണക്കുകൾ വർദ്ധിക്കാതിരിക്കാൻ ഏർപ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങൾ സാരമായി ബാധിക്കുന്ന മേഖലകളിലെ റിക്രൂട്ട്‌മെന്റ് നിരീക്ഷിക്കാൻ പുതിയ മന്ത്രിതല ടാക്‌സ്‌ഫോഴ്‌സിനെയും ഒരുക്കും.
ബ്രിട്ടീഷ് ജോലിക്കാർക്ക് പ്രഥമ പരിഗണന നൽകാനാണ് സ്‌ട്രൈഡ് സ്ഥാപനങ്ങളോട് ആവശ്യപ്പെടുക. 'യുകെയിൽ തന്നെ മികച്ച ആളുകൾ ഉള്ളപ്പോൾ വിദേശത്ത് നിന്നുള്ള ജോലിക്കാരെ ആശ്രയിക്കുകയാണ് നമ്മൾ. ഇത് ശരിയാക്കുകയാണ് ലക്ഷ്യം. ഹോം സെക്രട്ടറി നടപ്പാക്കിയ പുതിയ വിസ നിയമങ്ങൾ മൂലം കഴിഞ്ഞ വർഷം രാജ്യത്ത് പ്രവേശിച്ച 300,000 പേർക്ക് ഇത് തുടർന്ന് സാധ്യമാകില്ല', അദ്ദേഹം പറയുന്നു.
ഇത് മൈഗ്രേഷനെ ആശ്രയിച്ച പല മേഖലകൾക്കും റിക്രൂട്ട്‌മെന്റ് വെല്ലുവിളി ഉയർത്തും. ഇത് ആഭ്യന്തരമായി ലഭ്യമായ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവസരവുമാണ്. ജോബ്‌സെന്റർ ടീമുകൾ ശരിയായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ സഹായിക്കും, വർക്ക് & പെൻഷൻ സെക്രട്ടറി വ്യക്തമാക്കി. കുടിയേറ്റ സമൂഹത്തിനു ആശങ്ക സമ്മാനിക്കുന്നതാണ്.
© Copyright 2023. All Rights Reserved