സൗത്ത് പോർട്ടിലെ കുരുന്നുകളുടെ കൂട്ട കൊലയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ . പ്രതിയെ കുറിച്ച് നേരത്തെയും പരാതികൾ ഉണ്ടായിരുന്നിട്ടും ദാരുണ സംഭവം തടയാനായില്ല

21/01/25

സൗത്ത് പോർട്ടിൽ മൂന്ന് കുരുന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തുകയും മറ്റ് പത്ത് പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

-------------------aud--------------------------------

കൊലയാളിയെ കുറിച്ച് നേരത്തെ പോലീസിനും മറ്റ് ഏജൻസികൾക്കും അറിയാമായിരുന്നിട്ടും ഇത്തരം ഒരു ദാരുണ സംഭവം ഒഴിവാക്കാൻ പറ്റാതിരുന്ന സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് പബ്ലിക് എൻക്വയറി നടത്താൻ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടത്. ആക്രമണത്തിനും ഭീകര പ്രവർത്തനം നടത്തുന്നതിനും പ്രതിയായ റുഡാകുബാനയ്ക്ക് താല്പര്യമുണ്ടെന്ന വിവരം വിവിധ ഏജൻസികൾക്ക് അറിയാമായിരുന്നു എന്നത് വരും ദിവസങ്ങളിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സൗത്ത് പോർട്ട് കേസ് കൈകാര്യം ചെയ്തതിനെ കുറിച്ച് കടുത്ത വിമർശനവുമായി റിഫോം യുകെ നേതാവ് നിഗൽ ഫാരേജ് രംഗത്ത് വന്നിരുന്നു . തൻറെ ജീവിതത്തിൽ കണ്ട ഏറ്റവും മോശം മൂടിവെയ്ക്കലായാണ് മൂന്ന് കുട്ടികളുടെ കൊലപാതകത്തിലെ പ്രതിയെ കുറിച്ച് നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കൊലപാതകം നടത്തുന്നതിന് മുമ്പ് തന്നെ അക്രമത്തോടുള്ള പ്രതിയുടെ പൊതുവായ അഭിനിവേശത്തെ കുറിച്ച് പ്രിവന്റ് വിഭാഗത്തിലേക്ക് റഫർ ചെയ്തതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സൗത്ത് പോർട്ടിൽ മൂന്നു കുരുന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു . മുൻപ് നടന്ന ഒരു വിചാരണയിൽ പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചിരുന്നു. എന്നാൽ ലിവർപൂൾ ക്രൗൺ കോടതിയിൽ കേസ് ആരംഭിക്കാനിരിക്കെ പ്രതിയുടെ വക്കീൽ തന്റെ കക്ഷിക്ക് വീണ്ടും കുറ്റപത്രം സമർപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം പ്രതി മൂന്ന് കൊലപാതക കുറ്റങ്ങളും 10 കൊലപാതക ശ്രമങ്ങളും, രണ്ട് ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. മേൽവിവരിച്ച കുറ്റങ്ങൾക്ക് പുറമെ റിസിൻ എന്ന ജൈവ വിഷവസ്തു നിർമ്മിച്ചതിനും അൽ-ഖ്വയ്ദ പരിശീലന മാനുവൽ കൈവശം വച്ചതിനും തീവ്രവാദ നിയമപ്രകാരം റുഡ കുബാനയ്‌ക്കെതിരെ കേസെടുത്തു. ഓരോ കുറ്റങ്ങൾ ചുമത്തിയപ്പോഴും മുഖം പി പി ഇ മാസ്ക് കൊണ്ട് മറച്ചിരുന്ന പ്രതി താൻ കുറ്റക്കാരനാണെന്ന് ഏറ്റുപറഞ്ഞു. പ്രതിയുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കുമെന്നാണ് അറിയാൻ സാധിച്ചത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu