സർക്കാർ പരാജയം, സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് ധൂർത്ത്'; അടിയന്തര പ്രമേയത്തിൽ ചർച്ച

30/01/24

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ ചർച്ച തുടങ്ങി. റോജി എം. ജോൺ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് പച്ചയായ സത്യമാണെന്നും 26,500 കോടിയോളം രൂപ കുടിശ്ശികയാണെന്നും അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കാലോചിതമായ പരിഷ്കാരം കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രതിസന്ധിയുടെ പ്രധാന കാരണം നികുതി പിരിവിലെ പോരായ്മയാണ്. അഴിമതിയും കെടുകാര്യസ്ഥതയും ആണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണം. സർക്കാരിൻ്റെ ധൂർത്ത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. കേന്ദ്ര സർക്കാർ നയങ്ങളും തിരിച്ചടിയായെന്ന് റോജി എം. ജോൺ പറഞ്ഞു.

ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറാണ്. അന്ന് നടപ്പിലാക്കേണ്ട പല കാര്യങ്ങളും നടപ്പിലാക്കിയില്ല. നികുതി വകുപ്പ് പൂർണമായി പരാജയപ്പെട്ടു. ജിഎസ്ടി വരുമ്പോൾ കേരളത്തിലാണ് ഏറ്റവും അധികം ഗുണം ഉണ്ടാകേണ്ടിയിരുന്നത്. സർക്കാർ അമ്പേ പരാജയമാണെന്നും റോജി എം. ജോൺ പറഞ്ഞു.
അതേസമയം, പേരിനെങ്കിലും കേന്ദ്രത്തെ കുറ്റപ്പെടുത്തിയതിന് എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന് അർഹമായ വിഹിതം കിട്ടുന്നില്ല. ഇതിൽ പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്നും കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പിക്ക് എതിരായുള്ള പ്രതിപക്ഷത്തിൻ്റെ മിണ്ടാട്ടം മുട്ടും. നിയമപരമായി കടമെടുക്കാനുള്ള സംസ്ഥാനത്തിൻ്റെ അവകാശത്തിന്മേൽ കേന്ദ്രം കത്തിവെച്ചു. കേരളത്തിനെതിരെ മാത്രമാണ് നിയന്ത്രണം. ഇതിനെതിരെ പ്രതിപക്ഷത്തിന് എന്തെങ്കിലും പറയാനുണ്ടോ എന്നും കടകംപള്ളി ചോദിച്ചു.
ജിഎസ്ടിയെ കുറിച്ച് എന്തെങ്കിലും ബോധം ഉണ്ടെങ്കിൽ പ്രതിപക്ഷം ഇങ്ങനെ ഒരു അസംബന്ധം സഭയിൽ പറയുമോ എന്നും ജിഎസ്ടിയെക്കുറിച്ചും ഐജിഎസ്ടിയെ കുറിച്ചും പ്രതിപക്ഷത്തിന് അറിയില്ലെന്നും കടകംപള്ളി കുറ്റപ്പെടുത്തി.
നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. "സർക്കാരും ധനമന്ത്രിയും നിരന്തരം കേന്ദ്രത്തിൽ നിന്നും 57000 കോടി കിട്ടാനുണ്ടെന്നു പറയുന്നു. എന്നാൽ 31,869 കോടി തരണമെന്നാണ് ധനമന്ത്രി അയച്ച കത്തിൽ പറയുന്നത്. ഏറ്റവും കൂടുതൽ റവന്യു ഡഫിസിറ്റ് ഗ്രാൻ്റ് കിട്ടുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ട് ഇപ്പോൾ പറയുന്നു കിട്ടാനുള്ളത് കിട്ടുന്നില്ലെന്ന്" മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. .

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu