ഹിസബ് ഉത്ത് താഹ്റിർ എന്ന വിവാദ ഇസ്ലാമിക ഗ്രൂപ്പിനെ നിരോധിച്ച് ബ്രിട്ടീഷ് സർക്കാർ

17/01/24

യഹൂദ വിരുദ്ധത പ്രകടിപ്പിക്കുകയും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു ഹിസബ് ഉത്ത് താഹ്‌റിർ എന്ന സംഘടനയെ നിരോധിച്ചതായി ബ്രിട്ടീഷ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി അറിയിച്ചു. യു ടെററിസം നിയമങ്ങൾ പ്രകാരമാണ് നിരോധനം. ഗാസ അനുകൂല പ്രകടനത്തിനിടെ, ഈ സംഘടനയിലെ ചില അംഗങ്ങൾ ജിഹാദ് മുദ്രവാക്യം വിളിച്ചതോടെയാണ് ഇവർ നോട്ടപ്പുള്ളികളായത്.

ദീർഘകാലമായി യു കെയിൽ പ്രവർത്തിച്ചു വരുന്ന ഒരു അന്താരാഷ്ട്ര ഗ്രൂപ്പാണിത്. എന്നാൽ, ഇവർ എല്ലാക്കാലത്തും അക്രമത്തിനെതിരെയായിരുന്നു പ്രസംഗിച്ചിരുന്നത്. തിങ്കളാഴ്ച്ചയാണ് സംഘടനയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിൽ എത്തിയത്. വോട്ടിംഗിലൂടെ തള്ളിക്കളഞ്ഞില്ലെങ്കിൽ വെള്ളിയാഴ്ച്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. അങ്ങനെ വന്നാൽ, ഈ ഗ്രൂപ്പിനെ പിന്തുണക്കുന്ന രീതിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിക്കുന്നവർ എല്ലാം നിയമവിരുദ്ധ പ്രവർത്തനം നടത്തിയവരായി കണക്കാക്കപ്പെടും.
എന്നാൽ, തങ്ങൾ യഹൂദ വിരുദ്ധരാണെന്ന പ്രചാരണം പാടെ നിഷേധിക്കുകയാണ് സംഘടനാ പ്രതിനിധികൾ. തങ്ങൾ ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും അവർ പറയുന്നു. എല്ലാ നിയമവഴികളും ഉപയോഗിച്ച് നിരോധനത്തെ എതിർക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഹിസ്വ് ഉത്ത് താഹ്‌റിറിനെ നിരോധിക്കുക വഴി പുടിന്റെ റഷ്യയുടെയും സിസിയുടെ ഈജിപ്തിന്റെയും മാർഗ്ഗം പിന്തുടർന്ന്, മുസ്ലീം ലോകത്തിന് പകരമായി ഒരു ഇസ്ലാമിക സാംസ്‌കാരിക ബദൽ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളെ ഇല്ലാതെയാക്കുകയാണ് ബ്രിട്ടനും എന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ഒക്‌ടോബറിൽ പാലസ്തീനിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഹിസുബ് ഉത്ത് തഹ്‌റിർ ഒരു പ്രകടനം നടത്തിയിരുന്നു. അതിൽ ആയിരുന്നു ജിഹാദ് എന്ന മുദ്രാവാക്യം ഉയർന്ന് കേട്ടത്. ഇതാണ് ഇപ്പോൾ ഈ സംഘടന നിരോധിക്കപ്പെടാൻ കാരണമായത്. മറ്റു പല സംഘടനകൾക്ക് ഒപ്പം ചേർന്ന് ഒക്‌ടോബർ 7 ന് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മഹത്വവത്ക്കരിക്കുന്ന ഇവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് നിരോധന ഉത്തരവിൽ പറയുന്നത്.
മുസ്ലീം ലോകത്താകെ ഒരു ഭരണകൂടം എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് 1953- ൽ രൂപീകൃതമായ അന്താരാഷ്ട്ര സംഘടനയാണ് ഹിസബ് ഉത്ത് തഹ്‌റിർ. യു കെ ഉൾപ്പടെ ചുരുങ്ങിയത് 32 രാജ്യങ്ങളിലെങ്കിലും ഇതിന്റെ സന്നിദ്ധ്യമുണ്ട് എന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കലങ്ങളിലും ഈ സംഘടനയെ ബ്രിട്ടനിൽ നിരോധിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക ആലോചനകൾ നടന്നിരുന്നു. 2010-ൽ അന്നത്തെ പ്രധാനമന്ത്രി കാമറൂൺ ഈ സംഘടനയെ നിരോധിക്കുമെന്ന വാഗ്ദാനവും നൽകിയിരുന്നു.
നിരോധിക്കപ്പെട്ട സംഘടനകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം പുലർത്തിയാൽ ബ്രിട്ടീഷ് നിയമങ്ങൾ പ്രകാരം 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. മാത്രമല്ല, ഒരു സംഘടന നിരോധിക്കപ്പെട്ടാൽ ആ സംഘടനയുടെ സ്വത്തുവകകൾ എല്ലാം തന്നെ സർക്കാർ കണ്ടുകെട്ടുകയും ചെയ്യും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu