സർവകലാശാലയിൽ ഇന്നലെയും ഇന്നുമായി യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്. ഇതിനായി എത്തിയ വിദ്യാർത്ഥികളാണ് ഇപ്പോൾ പ്രതിസന്ധയിലായിരിക്കുന്നത്.
സെമസ്റ്റർ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസിൽ തിരിച്ചെത്തുന്ന മലയാളി വിദ്യാർഥികൾക്കും നിർദ്ദേശം ബാധകമാകും. ഒഴിഞ്ഞുകിടക്കുന്ന യുജി, പിജി സീറ്റുകളിലേക്ക് പ്രവേശനത്തിനായാണ് ഓപ്പൺ കൗൺസിലിങ് നടത്തുന്നത്. നിരവധി മലയാളി വിദ്യാർത്ഥികൾ ഇവിടെ എത്തിയിട്ടുണ്ട്. മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർവകലാശാല നടപടിയെന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. അടിയന്തര ഇടപെടൽ തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവദാസൻ എംപി കത്തയച്ചു. നിപ പരിശോധനക്കുള്ള സംവിധാനങ്ങൾ പരിമിതമാണെന്ന രാജ്യത്തെ സാഹചര്യവും വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല ഇതെന്നതും പരിഗണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇവർക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ടുമാത്രം പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും എംപി കത്തിൽ അറിയിച്ചു.
© Copyright 2023. All Rights Reserved