ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ നടത്താനുള്ള, വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐഎസ് ഘടകങ്ങളുടെ ശ്രമം പരാജയപ്പെടുത്താൻ അലിയുടെ അറസ്റ്റോടെ സാധിച്ചുവെന്ന് എൻഐഎ പറഞ്ഞു.
ശിവമൊഗ സ്വദേശിയായ അറാഫത്ത് അലി 2020 മുതൽ ഒളിവിലാണ്. ഇന്ത്യയിൽ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടുവെന്ന് എൻഐഎ വക്താവ് പറഞ്ഞു. യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തിരുന്നു.
അലിയുടെ കൂട്ടാളിയായ മുഹമ്മദ് ഷാരിഖ് മംഗളൂരുവിലെ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ പ്രഷർ കുക്കർ ബോംബ് സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഒരു ഓട്ടോറിക്ഷയിൽവച്ച് ബോംബ് പൊട്ടിത്തെറിച്ചു. കേസിലെ മറ്റു പ്രതികളുമായി അലി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പതാകയുമായി രാഹുൽ സെൻ(23) എന്നയാളെ ഇന്നലെ മധ്യപ്രദേശിലെ രത്ലാമിൽ പോലീസ് പിടികൂടി. ഖജുരി ദേവ്ര മേഖലയിൽനിന്നു പിടികൂടിയ ഇയാളെ എൻഐഎയ്ക്കു കൈമാറി.
റാഞ്ചിയിൽ എൻഐഎ അറസ്റ്റ് ചെയ്ത ഫഹ്സാൻ അൻസാരി എന്നയാൾ രാഹുൽ സെന്നുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എൻഐഎ, എടിഎസ്, ലോക്കൽ പോലീസ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിൽ രാഹുൽ സെൻ പിടിയിലാകുന്നത്. ഒരു സിം കാർഡ്, കത്തി എന്നിവയും ഇയാളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
© Copyright 2023. All Rights Reserved