ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി 10 വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ പദ്ധതിയെ ജനങ്ങൾ ഏറ്റെടുത്തെന്നും സമൂഹത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് സഹായിച്ച ജനങ്ങൾക്കും വിവിധ സന്നദ്ധ സംഘടനകൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
-------------------aud----------------------------
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി കുട്ടികളുടെ ലിംഗാനുപാതം കുറവുള്ള ജില്ലകളിൽ കാര്യമായ പുരോഗതി റിപ്പോർട്ട് ചെയ്തു. ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ ലിംഗസമത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ബോധം വളർത്തി. താഴെത്തട്ടിൽ സാമൂഹിക മാറ്റം വളർത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി വരും വർഷങ്ങളിലും ഈ പ്രസ്ഥാനത്തിന് തുടർച്ചയായ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുമായി കേന്ദ്രസർക്കാർ തുടക്കമിട്ട പദ്ധതിയാണ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ'. 2015 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. പദ്ധതി യാഥാർത്ഥ്യമായതിന് ശേഷം ജനനസമയത്ത് ദേശീയ ലിംഗാനുപാതം 2014-15 ൽ 918 ആയിരുന്നത് 2023-24 ൽ 930 ആയി ഉയർന്നു.
© Copyright 2024. All Rights Reserved