2028 ൽ  40 ബില്യണ്‍ പൗണ്ട് പ്രതിവര്‍ഷം യുകെ ജനത അടക്കേണ്ടി വരുമെന്ന് തിങ്ക് ടാങ്കായ ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍..

12/10/23

2028 ആകുമ്പോഴേക്കും നികുതി വകയില്‍ 40 ബില്യണ്‍ പൗണ്ട് പ്രതിവര്‍ഷം യുകെ ജനത അടക്കേണ്ടി വരുമെന്ന് തിങ്ക് ടാങ്കായ ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ നടത്തിയ പുതിയ വിശകലനം. രാജ്യത്തെ പണപ്പെരുപ്പവും പഴ്‌സണല്‍ ടാക്‌സ് ത്രെഷോള്‍ഡ് മരവിപ്പിച്ചതുമാണ് ഇതിന് പ്രധാന കാരണങ്ങളെന്നും ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ അഭിപ്രായപ്പെടുന്നു. നികുതി പരിധികള്‍ മരവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നയം കാരണം രാജ്യത്ത് 50 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ നികുതി വര്‍ധനവാണിതിലൂടെയുണ്ടാകാന്‍ പോകുന്നതെന്നും ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ എടുത്ത് കാട്ടുന്നു. ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷൂറന്‍സ് എന്നിവയ്ക്കുള്ള ത്രെഷോള്‍ഡുകള്‍ 2028 വരെ മരവിപ്പിക്കാനുള്ള നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മില്യണ്‍ കണക്കിന് പേര്‍ ഉയര്‍ന്ന ടാക്‌സ് ബാന്‍ഡുകളിലേക്ക് വലിക്കപ്പെടും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിരവധിപേര്‍ തങ്ങളുടെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം നികുതിയായി നല്‍കാന്‍ നിര്‍ബന്ധിതരാകും. പ്രത്യേകിച്ചും സുരക്ഷിതമായ രീതിയില്‍ ശമ്പളം വര്‍ധനവുണ്ടാകുന്നവര്‍ വര്‍ധിച്ച നികുതി നല്‍കേണ്ടി വരും.

നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ വിവിധ കോണ് കളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. എന്നാല്‍ മറ്റ് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുകെയിലെ നികുതികള്‍ വളരെ കുറവാണെന്നാണ് ട്രഷറി പറയുന്നത്. രാജ്യത്ത് ജീവിതച്ചെലവ് വര്‍ധിക്കുന്നതിന് അനുസരിച്ച് മിക്ക വര്‍ക്കര്‍മാര്‍ക്കും ശമ്പളത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുന്നുണ്ട്. തല്‍ഫലമായി അവര്‍ വര്‍ധിച്ച നികുതി നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്.

ശമ്പളം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നിരവധി പേരാണ് ഉയര്‍ന്ന ടാക്‌സ് ബാന്‍ഡുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം നികുതിയായി നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. 2027-28 വര്‍ഷത്തില്‍ ബ്രിട്ടീഷുകാര്‍ 30 ബില്യണ്‍ പൗണ്ട് നികുതിയായി നല്‍കേണ്ടി വരുമെന്നായിരുന്നു നേരത്തെ ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പണപ്പെരുപ്പ പ്രവചനത്തെക്കുറിച്ച് സൂക്ഷ്മമായി പഠിച്ച ശേഷം ഈ പ്രവചനത്തില്‍ ഫൗണ്ടേഷന്‍ മാറ്റം വരുത്തുകയും ഇത് പ്രകാരം 2028 ആകുമ്പോഴേക്കും 40 ബില്യണ്‍ നികുതിയായി നല്‍കേണ്ടി വരുമെന്ന പുതിയ നിഗമനത്തിലെത്തിച്ചേരുകയുമായിരുന്നു. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu