50 ബന്ദികളെ ഹമാസ് വിട്ടയക്കും; ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും അധിനിവേശ സേനയുടെ എല്ലാ സൈനിക നടപടികളും നിർത്തലാക്കും ;വെടിനിർത്തൽ കരാറിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്..

23/11/23

 ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായിരിക്കുകയാണ്.

നാലുദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകി. ഇസ്രായേലിന്റെ തീരുമാനം ഇന്ന് ഖത്തറിനെ അറിയിക്കും. കരാറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഖത്തറിൽ നിന്നുണ്ടായേക്കും. വെടിനിർത്തൽ കരാറിൻ്റെ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടു. ബന്ദികളായി പാർപ്പിച്ചിരിക്കുന്നവരിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ 50 പേരെ ഹമാസ് വിട്ടയക്കും.

വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകൾ .......

*ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും അധിനിവേശ സേനയുടെ എല്ലാ സൈനിക നടപടികളും നിർത്തലാക്കും. സൈനിക വാഹനങ്ങളുടെ സഞ്ചാരവും നിർത്തിവയ്ക്കും...

*മെഡിക്കൽ,ഭക്ഷണ ഇന്ധ വിതരണത്തിനായി നൂറു കണക്കിന് ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും..

*സ്ത്രീകളും കുട്ടികളുമുൾപ്പടെ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക..

*നാല് ദിവസത്തേക്ക് തെക്കൻ ഗസ്സയിലേക്ക് ഡ്രോണുകൾ അയക്കില്ല..

*വടക്കൻ ഗസ്സയിൽ ദിവസവും ആറ് മണിക്കൂർ (രാവിലെ 10 മുതൽ വൈകിട്ട് 4 വരെ) ഡ്രോൺ പറത്തില്ല..

*വെടിനിർത്തൽ കാലയളവിൽ, ഗസ്സ മുനമ്പിൽ ഇസ്രായേൽ ഒരു ഫലസ്തീനിയെ ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യരുത്..

*സലാ എൽ-ദിൻ സ്ട്രീറ്റിലൂടെ ഫലസ്‌തീനികളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും...

കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇസ്രായേൽ വെടിനിർത്തലിന് തയ്യാറായത്. കടുപ്പമേറിയതാണെങ്കിലും ശരിയായ തീരുമാനമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യോഗത്തിൽ നെതന്യാഹുവിനെതിരെ വലിയ വിമർശം ഉയർന്നതായാണ് വിവരം.

ബന്ദികളുടെ മോചനത്തിൻ്റെ ആദ്യഘട്ടമാണ് വെടിനിർത്തൽ. ബന്ദികളുടെ മോചനം പൂർത്തിയാകുന്നതോടെ ആക്രമണം തുടരുമെന്ന് സൈന്യം അറിയിച്ചു. ബന്ദികളുടെ കൈമാറ്റ കരാർ യുദ്ധാറുതിയല്ലെന്ന് നെതന്യാഹു പറഞ്ഞു. കരാർ വ്യവസ്ഥ വിപുലീകരിച്ചതിൽ ബൈഡന്റെ ഇടപെടൽ ഫലം ചെയ്‌തു. സൈനിക മേധാവികൾ പിന്തുണച്ചെന്നും നെതന്യാഹു അറിയിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu