അപ്രതീക്ഷിതമായി ലേബർ സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന കുടിയേറ്റ നയങ്ങൾ വലിയ പ്രത്യാഘാതങ്ങളുക്കുന്നതാണ്. ഇതുമൂലം നിരവധി നഴ്സുമാർ യുകെ ഉപേക്ഷിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട് വന്നു. ആയിരക്കണക്കിന് നഴ്സുമാർ രാജ്യം വിടാൻ ആലോചിക്കുകയാണ്. റോയൽ കോളജ് ഓഫ് നഴ്സിങ് നടത്തിയ സർവേയിൽ പങ്കെടുത്ത വിദേശ നഴ്സുമാരിൽ 42 ശതമാനം പേർ ബ്രിട്ടൻ വിടാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് പറയുന്നു. 70 ശതമാനം പേർ വേതനത്തിന്റെ കാരണമാണ് പറഞ്ഞതെങ്കിലും 40 ശതമാനം പേർ സർക്കാരിന്റെ കുടിയേറ്റ നയത്തെയാണ് വിമർശിച്ചത്.
-------------------aud--------------------------------
ബ്രിട്ടൻ വിട്ട് പോകാൻ ആലോചിക്കുന്നവരിൽ മൂന്നിൽ രണ്ട് പേരും അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല എന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ആയിരക്കണക്കിന് വിദേശ നഴ്സുമാർ നാടുവിടുന്നത് നിലവിലെ അവസ്ഥയിൽ എൻഎച്ച്എസിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.
അതിനിടെ, കുടിയേറ്റക്കാർക്ക് പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് ലഭിക്കാൻ പത്തുവർഷം വരെ കാത്തിരിക്കണമെന്ന നിയമം നിലവിൽ ബ്രിട്ടനിലുള്ളവർക്കും ബാധകമാക്കാൻ സർക്കാർ ആലോചിക്കുന്നതായി ബിബിസി റിപ്പോർട്ട് പറയുന്നു. ബ്രിട്ടനിലെത്തുന്ന വിദേശികൾ പത്തുവർഷക്കാലം ഇവിടെ താമസിച്ച ശേഷമേ പിആറിന് അപേക്ഷിക്കാവൂ എന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഇതു അഞ്ചുവർഷമായിരുന്നു.
ഈ പുതിയ നിയമം 2020 മുതൽ യുകെയിൽ താമസിക്കുന്ന 15 ലക്ഷത്തോളം വിദേശ തൊഴിലാളികൾക്ക് ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. യുകെയിലുള്ളവർക്കും നിയമം ബാധകമാക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നാണ് ബിബിസി റിപ്പോർട്ട്. കൺസൾട്ടേഷൻ നടത്തി പൊതു ജന അഭിപ്രായം നേടിയ ശേഷം അന്തിമ തീരുമാനമെടുക്കുക.
© Copyright 2024. All Rights Reserved