വത്തിക്കാൻ സിറ്റി • ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ മേയ് 7ന് ആരംഭിക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ളവരിലെ ഏറ്റവും മുതിർന്നയാൾ ഡിഡിലെ മുൻ ആർച്ച്ബിഷപ് കർദിനാൾ കാർലോസ് ഒസോറൊ സിയേറയാണ്. വോട്ടവകാശമുള്ളവരിൽ ഇറ്റലിയിലെ കർദിനാൾ ആലോ ബെച്ചു സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട് വത്തിക്കാനിൽ കേസ് നേരിടുന്നയാളാണ്. ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ കർദിനാൾമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും കോൺക്ലേവിൽ പങ്കെടുക്കാൻ അനുവദിക്കുമോ എന്നതിൽ ഇനിയു വ്യക്തതയായിട്ടില്ല. വോട്ടവകാശമുള്ള കർദിനാൾമാരിലെ മുതിർന്നവരിലൊരാളായ സ്പെയിനിലെ അന്റോണിയോ കനിസാതെ ലൊവേറ ആരോഗ്യപ്രശ്‌നങ്ങൾ കാരണം കോൺക്ലേവിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണഗതിയിൽ കർദിനാൾ സംഘത്തിൻ്റെ ഡീൻ ആണ് കോൺക്ലേവിനു ചുക്കാൻ പിടിക്കേണ്ടത്. 2013ൽ ഡീൻ, ഉപഡീൻ എന്നിവർക്ക് പ്രായപരിധി കഴിഞ്ഞിരുന്നതിനാൽ കോൺക്ലേവിൽ പങ്കെടുക്കാനായില്ല. വോട്ടവകാശമുള്ളവരിലെ ഏറ്റവും മുതിർന്ന കർദിനാൾ ജിയോവാനി ബാറ്റിസ്‌റ്റേ റേ ആണ് കോൺക്ലേവ് നടപടികൾക്കു ചുക്കാൻ പിടിച്ചത്. ഇപ്പോൾ കർദിനാൾ റേയാണ് ഡീൻ; കർദിനാൾ ലിയനാർഡോ സാന്ദ്രി ഉപഡീൻ. പ്രായപരിധി കഴിഞ്ഞതിനാൽ രണ്ടു പേരും കോൺക്ലേവിൽ പങ്കെടുക്കുന്നില്ല.
© Copyright 2024. All Rights Reserved