ഇസ്രയേൽ വിരുദ്ധ പ്രസ്താവനയെ തുടർന്ന് രണ്ടാമതും സ്ഥാനാർഥിയെ സസ്പെൻഡ് ചെയ്ത് ലേബർ പാർട്ടി: അസ്ഹർ അലിയ്ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് ഇത്

14/02/24

തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാർത്ഥിയെയും ഇസ്രായേൽ വിരുദ്ധ പ്രസ്‌താവനയെ തുടർന്ന് ലേബർ പാർട്ടി പിൻവലിച്ചിരിക്കുകയാണ്. ഹിൻ്റ്ബേണിൽ നിന്നുള്ള സ്ഥാനാർത്ഥിയായ ഗ്രഹാം ജോൺസിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്‌തത്. കഴിഞ്ഞദിവസം ഇസ്രായേൽ വിരുദ്ധ പ്രസ്താവനയെ തുടർന്ന് റോച്ച്ഡെയിലിൽ നിന്നുള്ള അസ്ഹർ അലിയ്കക്കുള്ള പിന്തുണ പാർട്ടി പിൻവലിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. പാർട്ടി ഇപ്പോൾ പൊതുതിരഞ്ഞെടുപ്പിൽ രണ്ട് പുതിയ സ്ഥാനാർത്ഥികളെ തിരയുന്ന സാഹചര്യത്തിൽ, വർദ്ധിച്ചുവരുന്ന പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദി എന്നതിനെച്ചൊല്ലി മുതിർന്ന ലേബർ നേതാക്കൾ പരസ്‌പരം പഴിചാരുകയാണ്. അസ്ഹർ അലിയെ ആദ്യം പിന്തുണച്ച ലേബർ പാർട്ടി നേതാവ് സ്റ്റാർമർ പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ തുടർന്ന് പിന്തുണ പിൻവലിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ തീരുമാനങ്ങളെ ന്യായീകരിക്കാൻ അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തിൽ ശ്രമിച്ചു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമീപ മാസങ്ങളിൽ ലേബർ പാർട്ടിയെ ഭിന്നിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കാൻ സ്റ്റാർമർ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് നിരവധി എംപിമാരും കൗൺസിലർമാരും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നുണ്ട്. ജോൺസ് അന്വേഷണം നേരിടുകയാണ് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. അസ്ഹർ അലി ഒക്ടോബറിൽ സംസാരിച്ച അതേ പാർട്ടി മീറ്റിങ്ങിൽ വച്ച് തന്നെയാണ് ജോൺസും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതെന്ന് ഗൈഡ്രോ ഫോക്സ് വെബ്സൈറ്റ് ജോൺസിന്റെ ദൃശ്യത്തിൽ വ്യക്തമാകുന്നുണ്ട്. ഓഡിയോ ദൃശ്യത്തിൽ ഇസ്രായേൽ പ്രതിരോധ സേനയിൽ പോരാടുന്ന ബ്രിട്ടീഷുകാരെ ജയിലിൽ അടയ്ക്കണമെന്ന് ജോൺസ് പരാമർശിച്ചതായി വ്യക്തമാകുന്നുണ്ട്. ജനറൽ ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിൽ ലേബർ പാർട്ടിയിൽ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധികൾ അവരുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu