കുടിയേറ്റ നിയന്ത്രണത്തിൽ അടിമുടി പാളി കീർ സ്റ്റർമാർ സർക്കാർ; അഞ്ചുമാസം കൊണ്ട് ജനപ്രീതി ഇടിഞ്ഞു; അപ്രതീക്ഷിത മുന്നേറ്റവുമായി നൈജൽ ഫരാജിന്റെ റിഫോംസ് യുകെ പാർട്ടി

07/12/24

കടുത്ത വലതുപക്ഷ നിലപാടുകളുള്ള യു കെ റിഫോം പാർട്ടി ബ്രിട്ടനിൽ ലേബർ പാർട്ടിക്കും കൺസർവേറ്റീവ് പാർട്ടിക്കും ഭീഷണിയായി വളരുകയാണെന്ന് പുതിയ അഭിപ്രായ സർവ്വേഫലങ്ങൾ കാണിക്കുന്നു. മോർ ഇൻ കോമൺ നടത്തിയ പഠനത്തിൽ തെളിഞ്ഞത് കഴിഞ്ഞയാഴ്ച നീജെൽ ഫരാജിന്റെ പാർട്ടി മൂന്ന് പോയിന്റുകൾ അധികമായി നേടി എന്നാണ്. നവംബർ 29 നും ഡിസംബർ 2 നും ഇടയിലായി നടത്തിയ സർവ്വേയിൽ റിഫോം പാർട്ടി 21 ശതമാനം സ്‌കോർ നേടി. ലേബർ പാർട്ടിക്ക് രണ്ട് പോയിന്റുകൾ കുറഞ്ഞ് 26 ശതമാനത്തിലെത്തിയപ്പോൾ ഒരു പോയിന്റ് കുറഞ്ഞ് കൺസർവേറ്റീവ് പാർട്ടി 28 ശതമാനത്തിലെത്തി.

-------------------aud--------------------------------

കുടിയേറ്റം ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് വർത്തമാനകാല ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ. പുതുക്കിയ ഡാറ്റ പ്രകാരം 2023 ജൂണിൽ അവസാനിച്ച വർഷത്തിലെ നെറ്റ് ഇമിഗ്രേഷൻ 9,06,000 ആയിട്ടുണ്ട്. നേരത്തെ ഇത് 7,40,000 എന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇത്രയും വർദ്ധിച്ച നെറ്റ് ഇമിഗ്രേഷന് മുൻ സർക്കാരിനെ കുറ്റപ്പെടുത്തിയ കീർ സ്റ്റാർമർ, കുടിയേറ്റ നിരക്ക് കുറച്ചു കൊണ്ടുവരാൻ സാധ്യമായ എല്ലാ നടപടികലും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
2023 ഡിസംബറിൽ അവസാനിക്കുന്ന വർഷത്തെ നെറ്റ് ഇമിഗ്രേഷനും പുന പരിശോധനയിൽ വർദ്ധിച്ചിട്ടുണ്ട്. ഈ പുതിയ കണക്കുകൾ ഉയർത്തി, റിഫോം യു കെയുടെ നേതാവ് നെയ്‌ജെൽ ഫരാജെ ജനങ്ങളോട് പറയുന്നത്, ബ്രിട്ടനിലെ നിരത്തുകളിലൂടെ യാത്ര ചെയ്യുന്നത് ഭയാനകമായ ഒരു അവസ്ഥയായി മാറിയിരിക്കുന്നു എന്നാണ്. മക്കളെയും കൊച്ചു മക്കളെയും സ്‌കൂളുകളിലെക്ക് അയയ്ക്കുന്നത് ഭയം ജനിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട മറ്റൊരു സർവ്വേ ഫലത്തിൽ, റിഫോം യു കെ ലെബർ പാർട്ടിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തുന്നുണ്ട്. എന്നാൽ, ഇത്തരമൊരു ഫലം മറ്റൊരു സർവ്വേയിലും ഉണ്ടായിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ബ്രെക്സിറ്റിന്റെ പേരിൽ നാടിന്റെ അതിർത്തികൾ വിദേശികൾക്കായി തുറന്നു കൊടുത്തു എന്നാണ് കീർ സ്റ്റാർമർ കൺസർവേറ്റീവ് പാർട്ടിക്കെതിരെ ഉയർത്തുന്ന ആരോപണം. ഇമിഗ്രേഷൻ സിസ്റ്റം നിയന്ത്രണത്തിൽ കൊണ്ടു വരുന്നതിന് അവർ ശ്രമിച്ചില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ, കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഏതെങ്കിലും വിധത്തിലുള്ള നയങ്ങളോ ലക്ഷ്യമോ പ്രഖ്യാപിക്കാൻ അദ്ദെഹം മടിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu