ക്രിസ്തുമസ്- നവവത്സര ഉത്സവകാലത്തിന് ശേഷം ആയിരങ്ങളെ കാത്തിരിക്കുന്നത് തൊഴിൽ നഷ്ടം; പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമമായി ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ബ്രിട്ടീഷ് ചില്ലറ വിൽപന മേഖല

08/01/25

ക്രിസ്തുമസ് ഷോപ്പിംഗ് സീസൺ പ്രതീക്ഷിച്ചത്ര മെച്ചപ്പെട്ടില്ല എന്നത് ബ്രിട്ടനിലെ ചില്ലറ വിൽപന മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നേരത്തേ ഒരു വൻ സമ്മർദ്ദമായി മാറിയ മിനിമം വേതനവ് വർദ്ധനവും നാഷണൽ ഇൻഷൂറൻസിലെ തൊഴിലുടെമയുടെ വേതനത്തിലെ വർദ്ധനവുമെല്ലാം താങ്ങാനാകാതെ നിൽക്കുന്ന സാഹചര്യത്തിലാണ് വിപണിയിലും തിരിച്ചടി നേരിടുന്നത്. ഇതോടെ ഈ മേഖലയിൽ ഈ വർഷം കൂട്ട പിരിച്ചു വിടലുകൾ ഉണ്ടാകും എന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

-------------------aud--------------------------------

'സുവർണ്ണ പാദം' എന്നറിയപ്പെടുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ വിൽപനയിൽ ഉണ്ടായ വളർച്ച, ഏതാണ് തിരശ്ചീനമായി വരച്ച വര പോലെയാണെന്ന് ബ്രിട്ടീഷ് റീടെയിൽ കൺസോർഷ്യം (ബി ആർ സി) പറയുന്നു. ഒട്ടു മിക്ക ചില്ലറ കച്ചവടക്കാരും, തങ്ങളുടെ ഒരു വർഷത്തെ ശ്രമത്തിന്റെ ഫലം യഥാർത്ഥത്തിൽ അനുഭവിക്കുന്നത് ഈ മൂന്ന് മാസക്കാലമായിരിക്കും. എന്നാൽ, ഇത്തവണ ചാകര പ്രതീക്ഷിച്ച ഫലമൊന്നും തന്നില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ സീസണുമായി താരതമ്യം ചെയ്താൽ, ഇക്കൊല്ലം വിൽപനയിലുണ്ടായിട്ടുള്ള വർദ്ധനവ് കേവലം 0.4 ശതമാനം മാത്രമാണെന്ന് ബി ആർ സി പറയുന്നു. പൊതുവായി പരിഗണിച്ചാൽ 2023 നെ അപേക്ഷിച്ച് 2024ൽ വിൽപനയിൽ ഉണ്ടായ വർദ്ധനവ് 0.7 ശതമാനമാണ്. കൂടുതൽ ആളുകൾ ഭക്ഷണ പാനീയങ്ങൾക്കായാണ് പണം ചെലവഴിച്ചതും അതേസമയം ബാർക്ലേസിന്റെ കണക്ക് കാണിക്കുന്നത് ഡിസംബറിൽ കൺസ്യൂമർ കാർഡ് ഉപയോഗിച്ചുള്ള ചെലവാക്കലിൽ പൂജ്യം വളർച്ചയാണ് നേടിയതെന്നാണ്. ജീവിത ചെലവ് വർദ്ധിക്കുന്നതു കൊണ്ടുള്ള പ്രതിസന്ധി രൂക്ഷമാണെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. വിൽപന കുറയുന്നതിനൊപ്പമാണ് സർക്കാരിന്റെ നികുതി വർദ്ധനവ് എന്ന പ്രഹരവും. മൊത്തത്തിൽ ചില്ലറ വിൽപന മേഖലക്ക് ഇതു കാരണം ഏഴു ബില്യൺ പൗണ്ടിന്റെ അധിക ചെലവ് വരും എന്നാണ് ബി ആർ സി പറയുന്നത്. നാഷണൽ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാനുള്ള ശ്രമം, പുതിയ തൊഴിൽ അവസരങ്ങൾ കുറയ്ക്കുമെന്നും, നിലവിലെ പല തൊഴിലുകളും നഷ്ടപ്പെടുത്തുമെന്നും വിവിധ മേഖലയിലുള്ളവർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിവർഷം ഏഴു ബില്യണിന്റെ അധിക ചെലവ് കണ്ടെത്തുന്നതിനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവരുമെന്നും, സാധനങ്ങളുടെ വില കൂട്ടേണ്ടി വരുമെന്നും ടെസ്‌കോ, മാർക്ക് ആൻഡ് സ്പെൻസർ, നെക്സ്റ്റ് തുടങ്ങിയ ചില്ലറ വിൽപന മേഖലയിലെ പ്രമുഖർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ഈ നയം ബ്രിട്ടന്റെ സാമ്പത്തിക വളർച്ച മുരടിപ്പിക്കുവാനെ ഉതകൂ എന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ദുർബലമായി കൊണ്ടിരിക്കുന്ന പൊതു സേവന മേഖലയിലേക്കുള്ള സാമ്പത്തിക സഹായത്തിന് സുസ്ഥിരത വരുത്താനാണ് നികുതി വർദ്ധിപ്പിച്ചത് എന്നാണ് ചാൻസലറുടെ നിലപാട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu