ഗസ്സയിൽ ഇസ്രായേൽ കൊന്നവരിൽ 44 ശതമാനവും കുട്ടികളെന്ന് യു.എൻ റിപ്പോർട്ട്; ഭൂരിഭാഗവും 5-9 വയസ്സുകാർ

09/11/24

ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടിക ളുമെന്ന് യു.എൻ മനുഷ്യാവകാശ സംഘടന റിപ്പോർട്ട്. ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരിൽ 70 ശതമാ നത്തോളം പേർ സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ 44 ശതമാനവും കുട്ടികളാണ്. 26 ശതമാനം സ്ത്രീകളും. കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെയു ള്ള കാലയളവിലെ കണക്കാണിത്. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് മുതൽ ഒമ്പത് വയസ്സുവരെയുള്ള വരാണെന്നും 32 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.

-------------------aud--------------------------------

ഹമാസിനെതിരെ ഇസ്രയേൽ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആൾനാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു. വലിയ ചുറ്റവിലുള്ള ആളുകളെ ബാധിക്കുന്ന രീതിയിലുള്ള ആളുകളേയും കെട്ടിടങ്ങളേയും തകർക്കാൻ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നുവെന്നാണ് ബിബിസി റിപ്പോർട്ട്. ചിലയിടങ്ങളിൽ ഹമാസ് പ്രയോഗിച്ച ആയുധങ്ങളും ആൾനാശത്തിന് കാരണമായിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർക്കുന്നു.
മുൻപെങ്ങും സംഭവിക്കാത്ത രീതിയിൽ അന്താരാഷ്ട്രാ നിയമങ്ങളുടെ ലംഘനവും ഇവിടെ സംഭവിച്ചു. യുദ്ധകുറ്റകൃത്യങ്ങളും അതിക്രമങ്ങളും ആശങ്കാപരമായ അവസ്ഥയിലാണ് ഉള്ളതെന്നുമാണ് ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട് വിശദമാക്കുന്നത്. നേരത്തെ സാധാരണക്കാർക്ക് പരമാവധി ബാധിക്കാത്ത രീതിയിൽ ഹമാസ് അനുയായികളെ മാത്രം ലക്ഷ്യമിട്ടാണ് കൃത്യതയുള്ള തങ്ങളുടെ ആക്രമണം എന്നായിരുന്നു ഇസ്രയേൽ വാദിച്ചിരുന്നത്. നവംബർ 2023 മുതൽ 2024 ഏപ്രിൽ വരെ 8119 മരണങ്ങളാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് സ്ഥിരീകരിക്കുന്നത്.
ഇതിൽ 44 ശതമാനം ഇരകളാക്കപ്പെട്ടത് കുട്ടികളും 26ശതമാനം സ്ത്രീകളുമാണ്. 5 വയസിനും 9 വയസിനും ഇടയിലാണ് കൊല്ലപ്പെട്ട 44 ശതമാനം കുട്ടികളുടെ പ്രായമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 80 ശതമാനം ആളുകളും കൊല്ലപ്പെട്ടത് ജനവാസ മേഖലകളിലുണ്ടായ ആക്രമണങ്ങളിലാണ്. യുദ്ധത്തിന് സ്വീകരിച്ച രീതിയിലെ പിഴവ് വ്യക്തമാക്കുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
യുഎൻ പുറത്ത് വിട്ട കണക്കുകൾ വിശ്വസനീയമാണെങ്കിലും 43300 പേർ 13 മാസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടതായാണ് ഹമാസ് അവകാശപ്പെടുന്നത്. ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയിൽ മൃതദേഹങ്ങൾ ഇനിയും അവശേഷിക്കുന്നതായാണ് ഹമാസ് വക്താക്കൾ വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ കുട്ടിയാണെന്ന് ഹമാസും സ്ഥിരീകരിക്കുന്നുണ്ട്.
എന്നാൽ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചാണ് ആക്രമണമെന്നാണ് നേരത്തെ ഇസ്രയേൽ സൈന്യം ബിബിസിയോട് വിശദമാക്കിയിരുന്നത്. വടക്കൻ ഗാസയിലെ സാഹചര്യങ്ങൾ അതീവ ആശങ്കാകരമാണെന്നാണ് ബിബിസി റിപ്പോട്ട് വിശദമാക്കുന്നത്. ഭക്ഷണം, മരുന്ന് അടക്കമുള്ള സഹായം ഒക്ടോബറിലെ ആദ്യ രണ്ട് ആഴ്ചകളിൽ ഇവിടേക്ക് ലഭ്യമായിട്ട് പോലുമില്ലെന്നാണ് യുഎൻ റിപ്പോർട്ട് വിശദമാക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu