ടാക്‌സിന്റെ പേരിൽ ജനത്തെ ഉടനെ പിഴിഞ്ഞാൽ അപകടമാണെന്ന തിരിച്ചറിവിൽ മുണ്ടുമുറുക്കിയുടുക്കാൻ സർക്കാർ. കടമെടുപ്പു കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല എന്ന തിരിച്ചറിവിലാണ് ചെലവു ചുരുക്കലിന്റെ മാർഗം തേടാൻ ചാൻസലർ തീരുമാനിച്ചിട്ടുള്ളത്.
-------------------aud--------------------------------
അധികാരത്തിലേറുമ്പോൾ മോഹന വാഗ്ദാനങ്ങൾ നൽകിയ സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയിൽ പതറുകയാണ്. നിലവിൽ ബജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ടാക്‌സ് വർദ്ധനവിൽ ജനരോഷം ഉയരുന്നുണ്ട്. ചില്ലറ വിൽപ്പന മേഖലയുൾപ്പെടെ പിരിച്ചുവിടലുകളും പ്രതിസന്ധിയും തുടരുകയാണ്. ഇൻഷുറൻസ് തുകയടക്കൽ പ്രതിസന്ധി മാത്രമല്ല ജീവിത ചെലവും ജനത്തെ സർക്കാരിൽ നിന്ന് അകറ്റുന്ന കാരണങ്ങളാണ്. ഇനി നികുതി കൂട്ടാനാകാത്തതിനാൽ ചെലവ് ചുരുക്കൽ മാത്രമേ സർക്കാരിന് മുന്നിൽ വഴിയുള്ളൂ. പലിശ തിരിച്ചടവിൽ മാത്രം ചാൻസലർ പ്രതിവർഷം 10 ബില്യൺ പൗണ്ട് കണ്ടെത്തണം. ഈ തുക കണ്ടെത്താനുള്ള വഴികൾ തേടുകയാണ് ചാൻസലർ. മാർച്ചിനുള്ളിൽ ഫണ്ട് ഒരുക്കാനായി സാമ്പത്തിക നയങ്ങൾ മാറ്റിപിടിക്കേണ്ടിരും. ആദ്യ നയങ്ങളിൽ നിന്ന് മാറി പുതിയ നയങ്ങളിലേക്ക് പോകുന്നത് പ്രായോഗിക നടപ്പാക്കലിന് മുന്നിലെ സർക്കാരിന്റെ ആശങ്ക വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷം പറഞ്ഞു. വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ ചാൻസലർ എന്ത് നടപടി സ്വീകരിക്കുമെന്ന ആലോചനയിലാണ് സർക്കാർ.
© Copyright 2024. All Rights Reserved