ബർമിംഗ്ഹാം എയർപോർട്ടിലെ ലിഫ്റ്റ് പണി മുടക്കിയത് കാരണം വെട്ടിലായത് നൂറുകണക്കിന് യാത്രക്കാരും അവരുടെ കുടുംബങ്ങളും. പൈലറ്റും ക്രൂവും മണിക്കൂറുകൾ എയർപോർട്ടിലെ ലിഫ്റ്റി ൽ കുരുങ്ങിയതോടെ മണിക്കൂറുകൾ യാത്രക്കാർ വിമാനത്തി ൽ ഇരിക്കേണ്ടിവന്നു. വിമാനത്താവളത്തിലെ ലിഫ്റ്റിൽ പൈലറ്റും, ക്രൂവും ഉൾപ്പെടെ കുടുങ്ങിയതോടെ നൂറുകണക്കിന് വിമാനയാത്രക്കാരാണ് കുഴപ്പത്തിലായത്. മൂന്ന് മണിക്കൂറിലേറെ എടുത്താണ് കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചത്. ഇതോടെ വിമാനത്താവളത്തിൽ സാരമായ യാത്രാദുരിതം രൂപപ്പെട്ടു.
ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തർ എയർവേസ് വിമാനമാണ് പറക്കാൻ വൈകിയത്. ഫയർഫൈറ്റേഴ്‌സ് ടീം സ്ഥലത്ത് എത്തിച്ചേർന്ന് രക്ഷപ്പെടുത്താൻ മണിക്കൂറുകളെടുത്തു. ഇതോടെ രാവിലെ 7.45ന് പുറപ്പെടേണ്ട വിമാനം വൈകി. രാവിലെ 6 മണിക്ക് ലിഫ്റ്റിൽ പെട്ട ജോലിക്കാരെ പുറത്തെത്തിക്കാൻ സാധിച്ചത് 9.30-ഓടെ മാത്രമാണ്.
ഖത്തറിൽ നിന്നും കണക്ഷൻ വിമാനങ്ങൾ പിടിക്കേണ്ടവരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. പ്രശ്‌നം തീരാൻ ഏറെ സമയം വേണ്ടിവന്നതോടെ മീൽ ടിക്കറ്റിന് വരെ ഇടിയായെന്ന് യാത്രക്കാർ പറഞ്ഞു. താൽക്കാലിക ലിഫ്റ്റിൽ വിമാന ക്രൂ ജീവനക്കാർ കുടുങ്ങിയെന്ന് വിമാനത്താവളം സ്ഥിരീകരിച്ചു. ഇതുമൂലം നേരിട്ട കാലതാമസങ്ങൾക്ക് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
ലിഫ്റ്റ് കോൺട്രാക്ടർക്ക് സിസ്റ്റം ശരിപ്പെടുത്താൻ സാധിക്കാതെ വന്നതോടെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ സർവ്വീസിന്റെ സേവനം തേടുകയും, ഇവർ സ്ഥലത്തെത്തി പാനൽ നീക്കി ജീവനക്കാരെ പുറത്തിറക്കുകയുമായിരുന്നു.
© Copyright 2023. All Rights Reserved