യുകെയിലെത്തിയ 17,000 അഭയാർത്ഥികൾ എവിടെയെന്നറിയില്ലെന്ന് ഹോം ഓഫീസ്

01/12/23

യുകെയിൽ ടോറികളുടെ ഭരണത്തിൻ കീഴിൽ അതിർത്തികളുടെ നിയന്ത്രണം കൈവിട്ട് പോയെന്ന് സൂചിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. യുകെയിലേക്ക് അഭയാർത്ഥികളായെത്തിയ 17,000ത്തിലധികം പേർ നിലവിൽ എവിടെയാണെന്നറിയാത്ത ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന ഹോം ഓഫീസിന്റെ സ്ഥിരീകരണം പുതിയ ചർച്ചകൾക്കും ആരോപണങ്ങൾക്കുമാണ് കാരണമായിരിക്കുന്നത്. ഈ അഭയാർത്ഥികളുടെ അസൈലം അപേക്ഷകൾ പിൻവലിച്ചവയാണെന്ന ഹോം ഡിപ്പാർട്ട്‌മെന്റിന്റെ വെളിപ്പെടുത്തലും ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്.

റുവാണ്ട പദ്ധതി അവസാനിപ്പിക്കേണ്ടി വന്നതും അഭയം തേടി യുകെയിലേക്ക് വരുന്നവരെ താമസിപ്പിക്കാൻ ഹോട്ടൽ ചെലവ് പെരുകുന്നതുമെല്ലാം കടുത്ത ചർച്ചകൾക്ക് കാരണമായ സമയത്താണ് ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതവുമായി ഹോം ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്.

സുനാക് ഗവൺമെന്റിന് രാജ്യത്തിന്റെ ബോർഡറുകളുടെ നിയന്ത്രണം നഷ്ടമായെന്ന ആരോപണവുമായി ലേബർ നേതാവ് കീർ സ്റ്റാർമർ രംഗത്തെത്തി. ഈ വർഷം സെപ്റ്റംബറിൽ അവസാനിച്ച ഒരു വർഷത്തിൽ എന്ത് കാരണത്താലാണ് 17,316 അഭയാർത്ഥികൾ അവരുടെ അസൈലം അപ്ലിക്കേഷനുകൾ പിൻവലിച്ചതെന്ന നിർണായക ചോദ്യമുന്നയിച്ച് ഹോം അഫയർ സെലക്ട് കമ്മിറ്റി യോഗത്തിൽ ടോറി എംപിയായ റ്റിം ലോഫ്ടൺ രംഗത്തെത്തിയിട്ടുമുണ്ട്.

ഇത്തരത്തിൽ അപ്ലിക്കേഷനുകൾ പിൻവലിച്ചവർ നിലവിൽ എവിടെയാണുളളതെന്ന് ഗവൺമെന്റിന് എന്തെങ്കിലും അറിവുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ഇതൊരു പുതിയ സംഭവമല്ലെന്നും ഈ വിധത്തിൽ അസൈലം സീക്കർമാർ ഒളിവിൽ പോയ പണ്ടത്തെ അനേകം കേസുകളിൽ അന്വേഷണം നടന്ന് വരുന്നുവെന്നുമാണ് ഹോം ഓഫീസിലെ ഇന്ററിം സെക്കൻഡ് പെർമനന്റ് സെക്രട്ടറി സൈമൺ റിഡ്‌ലി ഇതിന് മറുപടിയേകിയിരിക്കുന്നത്.പ്രസ്തുത 17,316 അസൈലം സീക്കർമാർ നിലവിൽ എവിടെയാണുള്ളതെന്ന കാര്യത്തിൽ അവ്യക്തതകളുണ്ടെന്നും റിഡ്‌ലി സമ്മതിച്ചിട്ടുണ്ട്.

റുവാണ്ട പ്ലാൻ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് ഇതിനായി പകരം കരാറുണ്ടാക്കുന്നതിനായി ഹോം ഓഫീസ് ഒഫീഷ്യലുകൾ ഇപ്പോൾ റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിലെത്തി ചർച്ചകൾ നടത്തി വരുന്നുവെന്നും മറ്റൊരു ചോദ്യത്തിനുള്ള ഉത്തരമായി ഹോം ഓഫീസ് പെർമനന്റ് സെക്രട്ടറി മാത്യു റൈക്രോഫ്റ്റ് എംപിമാരോട് വ്യക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ റുവാണ്ടൻ പ്ലാനിനായി ഖജനാവിൽ നിന്ന് 140 മില്യൺ പൗണ്ട് നീക്കി വച്ചത് എടുത്ത് കാട്ടിയ എംപിമാർ ഈ പ്ലാനിനായി ഇനിയും എത്ര തുക സർക്കാർ വകയിരുത്തേണ്ടി വരുമെന്ന നിർണായക ചോദ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായി നിലവിലെ സാഹചര്യത്തിൽ പ്രവചിക്കാനാവില്ലെന്നായിരുന്നു ഹോം ഡിപ്പാർട്ട്‌മെന്റ് മറുപടിയേകിയത്. ഈ വരുന്ന സമ്മറിൽ ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ ഈ വിഷയത്തിൽ വ്യക്തതയുണ്ടാവുകയുള്ളുവെന്നും പെർമനന്റ് സെക്രട്ടറി ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu