യുകെയിൽ പെട്രോള്‍ വില കുതിച്ചുയർന്നതോടെ പെട്രോൾ മോഷണം വർധിക്കുന്നതായി ആര്‍എംസി ഫൗണ്ടേഷന്‍ പുറത്ത് വിട്ട കണക്കുകള്‍..

08/11/23

യുകെയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നതിനിടെ രാജ്യമാകമാനം പെട്രോള്‍ മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളുമേറുന്നു . ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയില്‍ ഇത്തരം 39,563 സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നതെന്നാണ് ആര്‍എംസി ഫൗണ്ടേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്തുണ്ടായ ഇത്തരം 22,335 സംഭവങ്ങളില്‍ നിന്നുളള കുതിച്ച് കയറ്റമാണിത്. പെട്രോള്‍ വിലയില്‍ നിന്ന് രക്ഷപ്പെടാനായി സാധ്യമായ അവസരങ്ങളിലെല്ലാം മോട്ടോറിസ്റ്റുകളില്‍ ചിലര്‍ പെട്രോള്‍ മോഷ്ടിക്കുന്നതേറി വരുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

2019ലെ ഇതേ മൂന്ന് മാസക്കാലയളവില്‍ ഇത്തരത്തില്‍ വെറും 8558 സംഭവങ്ങള്‍ മാത്രമാണുണ്ടായതെന്നിരിക്കേ നിലവില്‍ ഇക്കാര്യത്തില്‍ നാലിരട്ടി വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ മോഷണങ്ങളേറുന്നത് ഫില്ലിംഗ് സ്റ്റേഷനുകള്‍ക്ക് വര്‍ഷത്തില്‍ 10,500 പൗണ്ടിന്റെ നഷ്ടമാണ് ശരാരിയുണ്ടാക്കുന്നതെന്നാണ് ദി ബ്രിട്ടീഷ് ഓയില്‍ സെക്യൂരിറ്റി സിന്‍ഡിക്കേറ്റ് എടുത്ത് കാട്ടുന്നത്. ഇത്തരം മോഷണങ്ങള്‍ കുറയ്ക്കുന്നതിനായി ക്യാമ്പയിന്‍ നടത്തുന്ന ഓര്‍ഗനൈസേഷനാണ് ദി ബ്രിട്ടീഷ് ഓയില്‍ സെക്യൂരിറ്റി സിന്‍ഡിക്കേറ്റ്. ഡ്രൈവ്- ഓഫ്‌സ്, അല്ലെങ്കില്‍ ബൈക്കിംഗ് എന്നറിയപ്പെടുന്ന കൃത്യത്തിലൂടെയാണ് ഇത്തരത്തില്‍ പെട്രോള്‍ തട്ടിപ്പുകള്‍ ഡ്രൈവര്‍മാര്‍ നടത്തുന്നത്.

ഇത് പ്രകാരം അവര്‍ ഫില്ലിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം പണം കൊടുക്കാതെ കടന്ന് കളയുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ചെയ്തികള്‍ തെഫ്റ്റ് ആക്ട് 1978 പ്രകാരം കടുത്ത കുറ്റമാണ്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ അല്ലെങ്കില്‍ പരിധിയില്ലാത്ത പിഴ ചുമത്താവുന്ന കുറ്റമാണിത്. എന്നിട്ടും ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന ഡ്രൈവര്‍മാരേറി വരുന്നുവെന്നും ഇന്ധനവില കുത്തനെ ഉയരുന്നതാണിതിന് പ്രധാന കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ പെരുകുന്നതില്‍ യാതൊരു അതിശയവുമില്ലെന്നാണ് ആര്‍എസി ഫൗണ്ടേഷന്‍ ഡയറക്ടറായ സ്റ്റീവ് ഗുഡിംഗ് പറയുന്നത്. വരാനിരിക്കുന്ന വലിയ പ്രശ്‌നത്തിന്റെ വെറും സൂചന മാത്രമാണിതെന്നും ഗുഡിംഗ് മുന്നറിയിപ്പേകുന്നു.

യുകെയില്‍ ഇന്ധനത്തിന്റെ മൊത്ത വിലയില്‍ കുറവ് വന്നിട്ടും അതിന്റെ ഗുണം വിലക്കുറവിലൂടെ കസ്റ്റമര്‍മാരിലേക്ക് പകര്‍ന്ന് കൊടുക്കാതിരിക്കുന്ന ഇന്ധന വ്യാപാരികളുടെ നിലപാട് കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കുന്നതിനിടെയാണ് ഇത്തരം മോഷണങ്ങളും വര്‍ധിച്ച് വരുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യ - യുക്രൈന്‍ സംഘര്‍ഷം പോലുള്ള കാരണങ്ങളാല്‍ ഇന്ധനത്തിന്റെ ബാരല്‍ വില ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ മൊത്ത വിലയില്‍ കാര്യമായ താഴ്ചയുണ്ടായിട്ടും മുമ്പത്തെ വിലയ്ക്ക് തന്നെയാണ് വ്യാപാരികള്‍ പെട്രോളും ഡീസലും മോട്ടോറിസ്റ്റുകള്‍ക്ക് ചില്ലറ കച്ചവടം നടത്തുന്നത്. വര്‍ധിച്ച് വരുന്ന ജീവിതച്ചെലവുകള്‍ക്കൊപ്പം ഇന്ധനവിലയും വര്‍ധിക്കുന്നത് സാധാരണക്കാരന് പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu