രാജ്യം ക്രിസ്മസ് ആഘോഷിച്ചപ്പോൾ ചാനൽ കടന്നെത്തിയത് 350 അനധികൃത കുടിയേറ്റക്കാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചാനൽ കടന്നെത്തിയവരുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവ്

27/12/24

ക്രിസ്മസ് ദിനത്തിൽ യുകെയിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 350 ലധികം ആളുകളാണ് അന്നേദിവസം ചാനൽ മുറിച്ചു കടന്ന് യുകെയിൽ എത്തിയത്. ക്രിസ്മസ് ദിവസം 11 ബോട്ടുകളിൽ ആയാണ് ഫ്രാൻസിൽ നിന്ന് കുടിയേറ്റക്കാർ എത്തിയത് . വരും ദിവസങ്ങളിൽ കൂടുതൽ കുടിയേറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

-------------------aud--------------------------------

 2024 ൽ ഇതുവരെ 35,000 – ലധികം ആളുകൾ അനധികൃത കുടിയേറ്റത്തിലൂടെ യുകെയിൽ എത്തിയതായാണ് കരുതപ്പെടുന്നത്. ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. ഡിസംബർ 14 -ന് 110 പേരാണ് ചാനൽ മുറിച്ച് കടന്ന് യുകെയിൽ എത്തിയത്. അനധികൃത കുടിയേറ്റക്കാരുടെ ജീവൻ അപകടപ്പെടുത്തുന്നതും യുകെയുടെ അതിർത്തി സുരക്ഷയെ ദുർബലപ്പെടുത്തുന്നതുമായ അപകടകരമായ ചെറു ബോട്ടുകളിലുള്ള കുടിയേറ്റം അവസാനിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായി ഹോം ഓഫീസിന്റെ വക്താവ് പറഞ്ഞു. കടുത്ത കുടിയേറ്റ വികാരം ഉയർത്തിയാണ് ലേബർ സർക്കാർ അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ അനധികൃത കുടിയേറ്റത്തിലെ വർദ്ധനവ് സർക്കാരിന് ഒട്ടും ആശ്വാസ പ്രദമല്ല. ചെറു ബോട്ടുകളിൽ കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്ന സംഘങ്ങളെ തകർക്കുന്നത് തൻറെ സർക്കാരിൻറെ മുൻഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. ഇതിനിടെ ചാനൽ കടക്കാൻ ശ്രമിക്കുന്നവരുടെ ഇടയിലെ മരണസംഖ്യ കൂടുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ഇരട്ടി കൂടുതലാണ്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. വേനൽക്കാലത്ത് സർക്കാർ ആരംഭിച്ച എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയായ അതിർത്തി സുരക്ഷാ കമാൻഡിനായി സർക്കാർ 150 മില്യൺ പൗണ്ടായി ഇരട്ടി ധനസഹായം നൽകുമെന്ന് ഗ്ലാസ്‌ഗോയിലെ ഇൻ്റർപോൾ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തര കലാപത്തിൽ നിന്നോ യുദ്ധത്തിൽ നിന്നോ രക്ഷപ്പെട്ടു വരുന്ന കുടിയേറ്റക്കാരുടെ ജീവൻ വച്ച് പന്താടുന്ന മനുഷ്യക്കടത്തുകാർക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് യുകെ ചാരിറ്റിയായ അഭയാർത്ഥി കൗൺസിലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എൻവർ സോളമൻ പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu