കൊവിഡ് വാക്‌സിൻ. ഒരു ഘട്ടത്തിൽ ലോകത്തെ രക്ഷിക്കാൻ ഈ വാക്‌സിൻ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള പോരാട്ടമായിരുന്നു. കൊറോണാവൈറസ് കുതിച്ച് കയറുകയും, ജീവനുകൾ അപകടത്തിലാക്കുകയും ചെയ്ത ഘട്ടത്തിലായിരുന്നു വാക്‌സിനായി മുറവിളി ഉയർന്നത്. കൊവിഡ് വാക്‌സിനേഷൻ ലക്ഷക്കണക്കിന് ജീവനുകൾ സംരക്ഷിച്ചുവെങ്കിലും മറുവശത്ത് ഇതുമൂലം ജീവിതം ദുരിതത്തിലായ നിരവധി ആളുകളുമുണ്ട്. ഓക്‌സ്‌ഫോർഡ്-ആസ്ട്രാസെനെക കൊവിഡ് വാക്‌സിൻ മൂലം ജീവിതം മാറിമറിഞ്ഞ പരുക്കുകൾ ഏറ്റ ആളുകളെ ഓൺലൈനിൽ സെൻസർ ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. തങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോഴാണ് ഈ സെൻസർഷിപ്പ് അരങ്ങേറുന്നതെന്ന് ഇവർ വെളിപ്പെടുത്തുന്നു.
-------------------aud--------------------------------
വാക്‌സിനേഷൻ സ്വീകരിച്ചതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിട്ടവരാണ് ഈ വാക്‌സിൻ ഇരകൾ. ബ്ലഡ് ക്ലോട്ട് രൂപപ്പെട്ട് സ്ഥിരമായി തലച്ചോറിന് പരുക്കേറ്റ വ്യക്തി വരെ ഇതിലുണ്ട്. തന്റെ പരുക്കുകൾക്ക് ഫാർമസ്യൂട്ടിക്കൽ വമ്പനെ ഹൈക്കോടതിയിൽ നേരിടാനുള്ള നടപടിക്രമങ്ങളിലാണ് ഇദ്ദേഹം. വാക്‌സിൻ എടുത്തതിനെ തുടർന്ന് മരണപ്പെട്ട സ്ത്രീയുടെ ഭർത്താവും നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്. എന്നാൽ വാക്‌സിന്റെ ദൂഷ്യഫലങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമ്പോൾ ഫേസ്ബുക്ക് പോലുള്ള കമ്പനികൾ മുന്നറിയിപ്പ് നൽകുകയാണെന്ന് മറ്റ് ഇരകൾ പറയുന്നു. സ്വയം സെൻസർഷിപ്പിന് വിധേയമാകാനും, ഗ്രൂപ്പുകൾ അടച്ച് പൂട്ടാതിരിക്കാൻ രഹസ്യ ഭാഷ ഉപയോഗിക്കാനും നിർബന്ധിതരാകുന്നതുമായാണ് ടെലിഗ്രാഫ് റിപ്പോർട്ട്. സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പ് ആയിരുന്നിട്ട് കൂടി അടച്ചുപൂട്ടൽ ഭീഷണിയുള്ളതായി യുകെ സിവി ഫാമിലി എന്ന ഗ്രൂപ്പ് ആരംഭിച്ച ഷാർലെറ്റ് ക്രിച്ടൺ പറഞ്ഞു.
ആസ്ട്രാസെനെക വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ റിയാക്ഷനെ തുടർന്ന് ഇവർ നടത്തിവന്ന സ്‌പോർട്‌സ് തെറാപ്പി ബിസിനസ്സ് പോലും അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അനുഭവങ്ങൾ തുറന്ന് സംസാരിക്കുമ്പോൾ ഈ പോസ്റ്റുകൾ മറച്ചുവെയ്ക്കപ്പെടുന്നതായി ക്രിച്ടൺ ചൂണ്ടിക്കാണിക്കുന്നു.
© Copyright 2023. All Rights Reserved