വാക്‌സിൻ ഇരകളുടെ അഭിപ്രായങ്ങൾ ഓൺലൈനിൽ 'സെൻസർ' ചെയ്യുന്നു; ഫാർമ കമ്പനിക്ക് എതിരെ കേസുകൾ

08/01/24

കൊവിഡ് വാക്‌സിൻ. ഒരു ഘട്ടത്തിൽ ലോകത്തെ രക്ഷിക്കാൻ ഈ വാക്‌സിൻ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള പോരാട്ടമായിരുന്നു. കൊറോണാവൈറസ് കുതിച്ച് കയറുകയും, ജീവനുകൾ അപകടത്തിലാക്കുകയും ചെയ്ത ഘട്ടത്തിലായിരുന്നു വാക്‌സിനായി മുറവിളി ഉയർന്നത്. കൊവിഡ് വാക്‌സിനേഷൻ ലക്ഷക്കണക്കിന് ജീവനുകൾ സംരക്ഷിച്ചുവെങ്കിലും മറുവശത്ത് ഇതുമൂലം ജീവിതം ദുരിതത്തിലായ നിരവധി ആളുകളുമുണ്ട്.  ഓക്‌സ്‌ഫോർഡ്-ആസ്ട്രാസെനെക കൊവിഡ് വാക്‌സിൻ മൂലം ജീവിതം മാറിമറിഞ്ഞ പരുക്കുകൾ ഏറ്റ ആളുകളെ ഓൺലൈനിൽ സെൻസർ ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. തങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോഴാണ് ഈ സെൻസർഷിപ്പ് അരങ്ങേറുന്നതെന്ന് ഇവർ വെളിപ്പെടുത്തുന്നു.

-------------------aud--------------------------------
വാക്‌സിനേഷൻ സ്വീകരിച്ചതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിട്ടവരാണ് ഈ വാക്‌സിൻ ഇരകൾ. ബ്ലഡ് ക്ലോട്ട് രൂപപ്പെട്ട് സ്ഥിരമായി തലച്ചോറിന് പരുക്കേറ്റ വ്യക്തി വരെ ഇതിലുണ്ട്. തന്റെ പരുക്കുകൾക്ക് ഫാർമസ്യൂട്ടിക്കൽ വമ്പനെ ഹൈക്കോടതിയിൽ നേരിടാനുള്ള നടപടിക്രമങ്ങളിലാണ് ഇദ്ദേഹം. വാക്‌സിൻ എടുത്തതിനെ തുടർന്ന് മരണപ്പെട്ട സ്ത്രീയുടെ ഭർത്താവും നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്. എന്നാൽ വാക്‌സിന്റെ ദൂഷ്യഫലങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമ്പോൾ ഫേസ്ബുക്ക് പോലുള്ള കമ്പനികൾ മുന്നറിയിപ്പ് നൽകുകയാണെന്ന് മറ്റ് ഇരകൾ പറയുന്നു. സ്വയം സെൻസർഷിപ്പിന് വിധേയമാകാനും, ഗ്രൂപ്പുകൾ അടച്ച് പൂട്ടാതിരിക്കാൻ രഹസ്യ ഭാഷ ഉപയോഗിക്കാനും നിർബന്ധിതരാകുന്നതുമായാണ് ടെലിഗ്രാഫ്‌ റിപ്പോർട്ട്. സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പ് ആയിരുന്നിട്ട് കൂടി അടച്ചുപൂട്ടൽ ഭീഷണിയുള്ളതായി യുകെ സിവി ഫാമിലി എന്ന ഗ്രൂപ്പ് ആരംഭിച്ച ഷാർലെറ്റ് ക്രിച്ടൺ പറഞ്ഞു.
ആസ്ട്രാസെനെക വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ റിയാക്ഷനെ തുടർന്ന് ഇവർ നടത്തിവന്ന സ്‌പോർട്‌സ് തെറാപ്പി ബിസിനസ്സ് പോലും അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അനുഭവങ്ങൾ തുറന്ന് സംസാരിക്കുമ്പോൾ ഈ പോസ്റ്റുകൾ മറച്ചുവെയ്ക്കപ്പെടുന്നതായി ക്രിച്ടൺ ചൂണ്ടിക്കാണിക്കുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu