വാടകയ്ക്ക് വീടുകൾ നൽകുന്ന ഉടമകൾക്ക് ഭീഷണിയായി പുതിയ സർക്കാർ നിയമങ്ങൾ : 2030 എനർജി റേറ്റിംഗ് സി കർശനമാക്കും. വാടകവീടുകളിൽ നിക്ഷേപം നടത്തിയ മലയാളികൾക്കും ആശങ്ക

12/02/25

 2030 മുതൽ എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് (ഇപിസി) റേറ്റിംഗ് നിലവിലെ ഇ നിലവാരത്തിൽ നിന്നും ഉയർന്ന സി റേറ്റിംഗ് നേടിയില്ലെങ്കിൽ, സ്വകാര്യ വീട്ടുടമസ്ഥർക്ക് വീടുകൾ വാടകയ്ക്ക് നൽകാൻ കഴിയില്ല എന്നുള്ള കർശന നിയമം നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ലേബർ സർക്കാർ.

-------------------aud--------------------------------

യു കെയിൽ നിലവിലുള്ള “ബൈ റ്റു ലെറ്റ് ” സ്കീം പ്രകാരം നിരവധി മലയാളികളും ഈ രംഗത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. ഉയർന്ന മോർട്ട്ഗേജ് നിരക്കുകളും വാടക വരുമാനം കുറയുന്നതും ഇത്തരത്തിൽ വാടകയ്ക്ക് വീടുകൾ നൽകുന്ന ഉടമകളെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട് . എന്നാൽ ഇപ്പോൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന ഉയർന്ന ഇ പി സി റേറ്റിങ് വീട്ടുടമകളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി എ മുതൽ ജി വരെയുള്ള ഗ്രേഡിംഗ് ആണ് വീടുകളുടെ ഇന്ധന ഉപയോഗ ക്ഷമതയുടെ അളവുകോലായി ഉപയോഗിക്കുന്നത്. ഇതിൽ എ മുതൽ സി വരെയുള്ള ബാൻഡ് ആണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. ഇനി സി റേറ്റിംഗ് വേണമെന്ന സർക്കാർ തീരുമാനം, ഏറ്റവും കുറഞ്ഞത് 25 ലക്ഷം വീടുകളെ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പദ്ധതിയിലൂടെ വാടകക്കാർക്ക് 240 പൗണ്ട് വരെ പ്രതിവർഷം ലാഭം ഉണ്ടാകുമെന്നാണ് സർക്കാർ വാദം. എന്നാൽ ഇത് വീട്ടുടമകൾക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം ഏറെയാണ്. ഇത്തരം റേറ്റിങ്ങുകൾ കുറവുള്ള വീടുകളുടെ ഉടമകൾക്ക് ഇനി ഏറെ പണം ചിലവാക്കിയാൽ മാത്രമേ കാര്യക്ഷമത കൂടുതലാക്കാൻ സാധിക്കുകയുള്ളൂ.വീട്ടുടമസ്ഥന് അവരുടെ വാടക പ്രോപ്പർട്ടികൾ നവീകരിക്കുന്നതിന് ശരാശരി £6,100 നും £6,800 നും ഇടയിൽ ചിലവാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇതിൽ കൂടുതൽ തുക ഓരോരുത്തർക്കും ചിലവാകും എന്നാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ വീട്ടുടമസ്ഥർക്ക് ഇപിസി സി റേറ്റിംഗ് നിർബന്ധമാക്കുന്നത് കൂടുതൽ പേർ മേഖലയിൽ നിന്ന് പുറത്തുപോകാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഇത് നിലവിലെ വാടക പ്രതിസന്ധി കൂടുതൽ വഷളാക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ മേഖലയിൽ നിക്ഷേപം നടത്തിയിരിക്കുന്ന മലയാളികളെയും ഇത് വൻതോതിൽ ബാധിക്കും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu