വേതന വർദ്ധനവ് നടപ്പിൽ വരുത്തുമ്പോൾ സർക്കാർ  റീട്ടെയിൽ വ്യാപാരികളെ പരിഗണിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി ഇലക്ട്രൊണിക്സ് ചെയിൻ കറീസ്

15/12/23

ബ്രിട്ടനിൽ ഏറ്റവും കുറവ് വേതനം കൈപ്പറ്റുന്നവരുടെ നിയമപരമായ കുറഞ്ഞ വേതന പരിധി 11.44 പൗണ്ട് ആക്കി വർദ്ധിപ്പിക്കുന്ന പദ്ധതി കഴിഞ്ഞയാഴ്ച്ചയായിരുന്നു ചാൻസലർ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്. 2024 ഏപ്രിൽ മുതൽ നിലവിൽ വരുന്ന പുതിയ വേതന നിരക്ക്, നിലവിലുള്ളതിന്റെ ഏകദേശം 10 ശതമാനത്തോളം കൂടുതലാണ്. ഇപ്പോൾ ഇതിനെതിരെ ബ്രിട്ടീഷ് ചില്ലറ വിൽപന മേഖലയിലെ പ്രമുഖരായ കറീസ് രംഗത്ത് വന്നിരിക്കുകയാണ്. ചില്ലറ വിൽപന മേഖലയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നാണ് കറീസ് മേധാവി അലക്സ് ബാൾഡോക്ക് ആരോപിക്കുന്നത്.

ഈ പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ ഒരു പൂർണ്ണ സമയ ജീവനക്കാരന് പ്രതിവർഷം 1,800 പൗണ്ട് അധികം നൽകാൻ തൊഴിലുടമ നിർബന്ധിതനാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തീർച്ചയായും കറീസ് പോലുള്ള ഹൈസ്ട്രീറ്റ് ചില്ലറ വിൽപനക്കാരിൽ വൻ സമ്മർദ്ദം ചെലുത്തുമെന്നും ഇലക്ട്രോണിക് ചില്ലറ വിൽപന ശൃംഖലയുടെ മേധാവി ചൂണ്ടിക്കാണിച്ചു. റീട്ടെയ്ൽ രംഗത്ത് ബിസിനസ്സ് റേറ്റ് വർദ്ധിപ്പിക്കാൻ കൂടി സർക്കാർ ഉദ്ദേശിക്കുന്ന സമയത്താണ് ഈ പ്രസ്താവന വന്നിരിക്കുന്നത്.തങ്ങളുടെ സഹപ്രവർത്തകർക്ക് മെച്ചപ്പെട്ട വേതനം നൽകുന്നുണ്ടെന്നാണ് വിശ്വാസം എന്ന് പറഞ്ഞ ബാൾഡോക്ക് അത് തുടരുമെന്നും അറിയിച്ചു. റീട്ടെയ്ൽ മേഖലയിൽ മൊത്തത്തിൽ ഏതാണ്ട് അര ബില്യൻ പൗണ്ടിന്റെ ബിസിനസ്സ് റേറ്റ് വർദ്ധനവ് വരാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നാഷണൽ ലിവിംഗ് വേതനവും വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് തന്നെ, സർക്കാർ ഈ മേഖലയെ എത്രമാത്രം പരിഗണിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.ഏതാണ്ട് 30 ലക്ഷം പേരാണ് ബ്രിട്ടനിലെ ചില്ലറ വിൽപന മേഖലയിൽ തൊഴിൽ ചെയ്യുന്നത്. ഇപ്പോൾ തന്നെ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന മേഖലയുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് തീർത്തും നിരുത്തരവാദപരമായ സമീപനമാണെന്നും ബാൽഡോക്ക്ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാൻ ഒരു പുനർചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.ചില്ലറ വിൽപന മേഖല മൊത്തത്തിൽ ഏതാണ് 1.95 ബില്യൻ പൗണ്ടിന്റെ ലോക്കൽ ടാക്സ് വർദ്ധന അടുത്ത വർഷം അഭിമുഖീകരിക്കാൻ ഇരിക്കുകയാണ്. ബിസിനസ്സ് റേറ്റ് കഴിഞ്ഞ വർഷം വർദ്ധിപ്പിക്കാതെ ജെറമി ഹണ്ട് മരവിപ്പിച്ചിരുന്നു. മാത്രമല്ല, 1,10,000 പൗണ്ട് വരെ പരിധി നിശ്ചയിച്ചു കൊണ്ട് 75 ശതമാനം കിഴിവും നൽകിയിരുന്നു ഇത് 2024 മാർച്ചിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഉയർന്ന് വരുന്ന ജീവിത ചെലവുകൾ, ഉപഭോക്താക്കളെ പണം ചെലവിടുന്നതിൽ നിന്നും പിന്തരിപ്പിക്കുന്നതിനാൽ ഈ മേഖല ഏറെ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഒക്ടോബറിൽ അവസാനിച്ച ആറ് മാസ കാലയളവിൽ കറീസ് രേഖപ്പെടുത്തിയത് വിൽപനയിൽ 4 ശതമാനം കുറവായിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu