സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ്സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ് . തെലങ്കാന ആസ്ഥാനമായുളള ഷംഷാബാദ് രൂപത ബിഷപ്പായിരുന്നു അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് . കർദിനാൾ അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേർന്ന് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്
-------------------aud--------------------------------fcf308
. സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് അഭിവന്ദ്യ മാർ റാഫേൽ തട്ടിലിൽ പിതാവിനെ തിരഞ്ഞെടുത്തത് . സിനഡ് ആരംഭിച്ച് രണ്ടാം ദിവസം തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുകയും വത്തിക്കാന്റെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെയാണ് പ്രഖ്യാപനം ഉണ്ടായത്. മെത്രാൻ ഒരു സ്വകാര്യ സ്വത്തല്ലെന്നും കുറവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്ന ശൈലി സഭയ്ക്കകത്ത് ഉണ്ടാകണമെന്നും എല്ലാവരുടെയും സ്നേഹവും പിന്തുണയും വേണമെന്നും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞിരുന്നു .
തൃശൂർ സ്വദേശിയായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് 1980ലാണ് തൃശൂർ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. വിവിധ പളളികളിൽ വികാരിയായതിന് ശേഷം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് രൂപതാ വൈസ് ചാൻസലർ, ചാൻസലർ, സിൻചെല്ലൂസ് എന്നീ പദവികൾ വഹിച്ചു. 2010-ൽ തൃശ്ശൂർ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് അഭിവന്ദ്യ മാർ തട്ടിൽ പിതാവ്. കുർബാന തർക്കം, സഭാ ഭൂമിയിടപാട് അടക്കമുള്ള വിഷയങ്ങളിൽ വിവാദങ്ങൾ നിലനിൽക്കുന്ന സാഹര്യത്തിലാണ് അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവ് മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നാലെയാണ് സിനഡ് ചേർന്ന് പുതിയ തലവനെ തെരഞ്ഞെടുത്തത്.
© Copyright 2023. All Rights Reserved