സർക്കാർ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു.
-------------------aud--------------------------------
മാനദണ്ഡങ്ങൾ നിയമന പ്രക്രിയ തുടങ്ങും മുമ്പ് നിശ്ചയിച്ചതു തന്നെയാവണം. കളിക്കു മുമ്പാവണം നിയമങ്ങൾ നിശ്ചയിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ഇടയ്ക്കു വച്ച് അതു മാറ്റരുത്.
നിയമന ചട്ടങ്ങൾ ഏകപക്ഷീയമാവരുത്. അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചാവണമെന്ന് കോടതി നിർദേശിച്ചു. സുതാര്യതയും വിവേചനമില്ലായ്മയും സർക്കാർ നിയമനങ്ങളുടെ മകുടങ്ങളാവണം. നിയമനത്തിന്റെ ഇടയ്ക്കു വച്ച് മാനദണ്ഡം മാറ്റി ഉദ്യോഗാർഥികളെ അമ്പരപ്പിക്കരുതെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഋഷികേശ് റോയി, പിഎസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.
© Copyright 2025. All Rights Reserved