
പാരിസ് പാരിസിലെ ലൂവ് മ്യൂസിയത്തിൽ നടന്ന കവർച്ചയിൽ 5 പേർ കൂടി അറസ്‌റ്റിലായി. പിടിയിലായവരിൽ ഒരാൾ മ്യൂസിയത്തിനകത്ത് കടന്ന് രത്നങ്ങൾ മോഷ്‌ടിച്ച നാൽവർ സംഘത്തിലുള്ളതാണെന്നാണ് കരുതുന്നത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 7 ആയി.
പാരീസിലും പരിസര മേഖലകളിലുമായി നടത്തിയ റെയ്‌ഡിലാണ് വ്യാഴാഴ്ച്‌ച രാത്രിയോടെ 5 പ്രതികളെ പിടികൂടിയതെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ ലോ ബേക്കോ അറിയിച്ചു. ഇവരുടെ ഫോണുകളും എൻക്രിപ്റ്റ് ചെയ്‌ത മെസ്സേജുകളും പിടിച്ചെടുത്ത മറ്റു വസ്തുക്കളും പരിശോധിക്കുകയാണ്. ഒരാളുടെ ഡിഎൻഎ പരിശോധനഫലം ക്രൈം സീനിൽ നിന്നു ലഭിച്ചതുമായി ഒത്തുപോകുന്നുണ്ടെന്ന് ഇവർ പറഞ്ഞു.
ഒക്ടോബർ 19ന് രാവിലെയായിരുന്നു പാരിസിലെ ലോകപ്രശസ്തമായ ലുവ് മ്യൂസിയത്തിൽ ലോകത്തെ ഞെട്ടിച്ച കവർച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപാർട്ടിൻ്റെയും ചക്രവർത്തിനിയുടെയും അമുല്യ ആഭരണശേഖരത്തിൽ നിന്നുള്ള ഒൻപത് വസ്‌തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. 102 മില്യൺ ഡോളറാണ് മോഷ്‌ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം കണക്കാക്കുന്നത്.
















© Copyright 2025. All Rights Reserved