സമയ, ദുഖമില്ല; 24 മിനിറ്റ് മരിച്ചതായി വിധിയെഴുതിയ 50 -കാരി തന്‍റെ മരണ നേരത്തെ കുറിച്ച്

07/06/25

രണത്തിനപ്പുറം ഒരു ജീവിതമുണ്ടോ? നൂറ്റാണ്ടുകളായി മനുഷ്യരാശിയെ കൗതുകപ്പെടുത്തുന്ന ഒരു ചോദ്യമാണിത്, ഹൃദയം മിടിക്കുന്നത് നിലയ്ക്കുകയും ശരീരം നിശ്ചലമാവുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും? ഈ ചോദ്യങ്ങൾക്കൊന്നുമുള്ള കൃത്യമായ ഉത്തരം ആർക്കും അറിയില്ലെങ്കിലും അത്തരം അവസ്ഥകളിലൂടെ താൻ കടന്നു പോയെന്ന് അവകാശപ്പെടുകയാണ് സ്പെയിനിലെ അൻഡലൂഷ്യയിൽ നിന്നുള്ള പത്രപ്രവർത്തകയും സാമൂഹ്യശാസ്ത്രജ്ഞയുമായ ടെസ്സ റൊമേറോ (50). ക്ലിനിക്കൽ പരിശോധനയില്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഇവർ 24 മിനിറ്റിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. മരിച്ചുവെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ച 24 മിനിറ്റ് താൻ അനുഭവിച്ച കാര്യങ്ങൾ വിവരിക്കുകയാണ് ടെസ റൊമേറോ.

മറ്റേതൊരു ദിവസവും പോലെ സാധാരണമായാണ് ടെസ്സയുടെ ആ ദിവസവും ആരംഭിച്ചത്. പ്രഭാതത്തിലുള്ള സാധാരണ തിരക്കുകൾക്കിടയിൽ ടെസ തന്‍റെ മക്കളുമായി സ്കൂളിൽ പോവുകയായിരുന്നു. പെട്ടെന്ന് അവർ കുഴഞ്ഞുവീണു, ഹൃദയമിടിപ്പ് നിലച്ചു, ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ക്ലിനിക്കൽ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ ടെസ മരിച്ചതായി പ്രഖ്യാപിച്ചു. 'ആ സമയത്ത് താനൊരു യാത്രയിലായിരുന്നു' എന്നാണ് ടെസ, 24 മിനിറ്റിന് ശേഷം ജീവിതത്തിലേക്ക് തിരിച്ച് വന്ന് കഴിഞ്ഞ നിമിഷങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കവെ പറഞ്ഞത്. ഡോക്ടർമാർ തന്‍റെ ജീവൻ തിരികെ പിടിക്കാൻ ശ്രമം നടത്തുമ്പോൾ, വേദനോ, സമയമോ, ദുഃഖമോ ഒന്നുമില്ലാത്ത ഒരു ലോകത്തിലേക്കുള്ള സഞ്ചാരത്തിൽ ആയിരുന്നുവെന്നാണ് ടെസ പറഞ്ഞത്.

ടെസ, തന്‍റെ മരണത്തോടടുത്ത അനുഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ താൻ സഞ്ചരിച്ച ആ ഇടത്തെ വിശേഷിപ്പിക്കുന്നത് 'സമാധാനത്തിന്‍റെയും വ്യക്തതയുടെയും ഒരു മേഖല' എന്നാണ്. തന്‍റെ ചുമരിൽ നിന്ന് ഒരു വലിയ ഭാരം ഇറക്കിവിട്ടത് പോലെ തോന്നിയെന്നും ടെസ കൂട്ടിച്ചേര്‍ത്തു. ഒരു കെട്ടിടത്തിന് മുകളിൽ താൻ നിൽക്കുകയും താഴെ സ്വന്തം ശരീരം കണ്ടുവെന്നും ചുറ്റുമുള്ള എല്ലാവരെയും തനിക്ക് കാണാൻ കഴിഞ്ഞെങ്കിലും അവർക്കെല്ലാം താൻ അദൃശ്യയായിരുന്നുവെന്നും ടെസ പറയുന്നു. ഇനി തനിക്ക് മരണത്തെ ഭയമില്ലെന്നും അതൊരു അവസാനമല്ല മറിച്ച് ഒരു പരിവർത്തനം മാത്രമാണെന്നുമാണ് ടെസ അവകാശപ്പെട്ടത്. താൻ നേരിട്ട അനുഭവങ്ങൾ തനിക്ക് വല്ലാത്തൊരു ശാന്തത നൽകിയെന്നും അവർ വ്യക്തമാക്കുന്നു. '24 Minutes on the Other Side: Living Without Fear of Death' എന്ന പേരിൽ തന്‍റെ മരണാനന്തര യാത്രയെ കുറിച്ച് ടെസ ഒരു പുസ്തകവും ഇതിനിടെ എഴുതി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu