
സമഗ്ര സിനിമ നയം മൂന്ന് മാസത്തിനകം രൂപവത്കരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ നയ രൂപവത്കരണ ഭാഗമായി സർക്കാർ സംഘടിപ്പിച്ച ദ്വിദിന സിനിമ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ 80 ശതമാനത്തിലധികം തുക ചെലവഴിക്കുന്നത് താരങ്ങൾക്കു വേണ്ടിയാണ്. അത് കുറക്കുന്നത് അവർ തന്നെ തീരുമാനിക്കണം. റിവ്യൂ ബോംബിങ് സിനിമയെ തകർക്കാതിരിക്കാൻ പൊതുപെരുമാറ്റച്ചട്ടം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. സിനിമ ചിത്രീകരണത്തിന് അനുമതി നൽകാൻ ഏകജാലക സംവിധാനം കൊണ്ടുവരും. സ്വതന്ത്ര സിനിമകൾക്ക് സർക്കാർ തിയറ്ററുകളിൽ ഒരു പ്രദർശനമെങ്കിലും ഉറപ്പാക്കുന്നതും സബ്സിഡി നൽകുന്നതും പരിശോധിക്കും. ഷൂട്ടിങ് കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും പുരുഷനും ലിംഗസമത്വം ഉറപ്പാക്കി പൂർണ സുരക്ഷ നൽകുന്ന നയമാണ് രൂപവത്കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒന്നരക്കോടി കൊണ്ടൊന്നും ഈ കാലത്ത് സിനിമ എടുക്കാൻ കഴിയില്ല, പട്ടികജാതി, പട്ടിക വർഗ്ഗങ്ങൾക്ക് 98 വർഷം ആയിട്ടും സിനിമയിൽ മുഖ്യധാരയിൽ എത്താൻ കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ അവർക്ക് സഹായം നൽകും എന്ന് അടൂർ ഗോപാലകൃഷ്ണന് മറുപടിയു0 സജി ചെറിയാൻ പറഞ്ഞു
















© Copyright 2025. All Rights Reserved